ദേശീയം
കൊവിഡ് മാർഗനിർദേശങ്ങൾ ജൂണ്‍ 30 വരെ തുടരണം; നിർദേശം നൽകി കേന്ദ്രം
കൊവിഡ് മാഗനിർദേശങ്ങൾ ജൂൺ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രോഗബാധ കൂടിയ ജില്ലകളിൽ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ ഉത്തരവിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
നിയന്ത്രണങ്ങളും മറ്റുനടപടികളും കര്‍ശനമായി നടപ്പാക്കുന്നത് വഴി ചില വടക്കുകിഴക്കന്‍ മേഖലകളിലൊഴികെ രാജ്യത്തുടനീളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.’കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആക്ടീവ് കേസുകള്‍ ഇപ്പോഴും വളരെ ഉയർന്നതാണെന്ന് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു.
അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണെന്ന് അജയ് ഭല്ലയുടെ ഉത്തരവ് പറയുന്നു.
പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാമെന്നും, സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ ഭല്ല വ്യക്തമാക്കി.
മെയ് മാസത്തിലേക്കായി ഏപ്രിൽ 29ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശാനുസരണമുള്ള ഓക്‌സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്‍റിലേറ്ററുകള്‍, താൽക്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.