ദേശീയം
സിബിഎസ്ഇ മാർക്ക് നിർണ്ണയം; ആശയക്കുഴപ്പം മാറാതെ വിദ്യാർത്ഥികൾ
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലും ആശയക്കുഴപ്പം മാറാതെ വിദ്യാർത്ഥികൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടി വരും. പത്താം ക്ലാസ് മാതൃകയും ആലോചിക്കും.
മൂന്നുവർഷത്തെ മാർക്ക് കൂടി നോക്കിയുള്ളതാണ് ഈ മാതൃക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉന്നതസ്ഥാപനങ്ങളെക്കൂടി വിശ്വാസത്തിലെടുക്കും. പൊതുപരീക്ഷ അല്ലാത്തതിനാൽ ഈ പരീക്ഷകൾ കാര്യമായി പഠിക്കാതെ എഴുതിയവരുമുണ്ട്. കീം പ്രവേശനത്തിലാണ് മറ്റൊരു പ്രതിസന്ധി.
കഴിഞ്ഞ വർഷം കേരള എഞ്ചിനീയറംഗിൽ ആദ്യത്തെ 5000 റാങ്കിൽ 2477 പേരും സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്കാരായിരുന്നു. 2280 പേരാണ് കേരള ഹയർ സെക്കണ്ടറിയില്‍ നിന്നുള്ള വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാർത്ഥികൾ പകരം സംവിധാനത്തിന്‍റെ കാര്യത്തിൽ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസിൽ പ്ലസ്ടു പരീക്ഷ തീർന്നതിനാൽ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക.