കേരളം
ഭാര്യയുടെ ആത്മഹത്യയിൽ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് കസ്റ്റഡിയിൽ
ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് കസ്റ്റഡിയിൽ.നെടുമങ്ങാട് ഡി വൈ എസ് പിയാണ് അങ്കമാലിയിൽ നിന്ന് ഉണ്ണിരാജിനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യാസഹോദരൻ പരാതി നൽകിയിരുന്നു. ഉണ്ണിക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുക്കുന്നത് നീണ്ടത്.
നടന്‍ ഉണ്ണി പി.രാജന്‍ദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശിനി പ്രിയങ്ക (25) മെയ് 12-ാം തീയതി ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാന്‍ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.സംഭവത്തില്‍ വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.
അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം അവരെ വീട്ടില്‍നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.