Connect with us

കേരളം

സീബ്രാ ലൈനിലേക്ക് വണ്ടി കയറ്റി നിർത്തിയാൽ നടപടി എടുക്കാനൊരുങ്ങി പോലീസ്

Published

on

ട്രാഫിക് സിഗ്നലുകളിൽ സീബ്രാ ലൈനുകളിലേക്ക് വാഹനങ്ങൾ കയറ്റി നിർത്തുന്നവരെ പൂട്ടാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ചുപ്പു സിഗ്നൽ ലഭിച്ചാൽ സീബ്രാ ലൈനിന് പിന്നിൽ വാഹനങ്ങൾ നിർത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.

ഏതാനും ദിവസങ്ങൾ ഇത് തുടർന്ന ശേഷം വാഹനങ്ങൾ കയറ്റി നിർത്തുന്നവരിൽ നിന്ന് പിഴയീടാക്കാനാണ് പോലീസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഡ്യൂട്ടി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ടിബി വിജയൻ പറഞ്ഞു.

സിഗ്നലുകളിൽ പലപ്പോഴും പച്ച സിഗ്നൽ ലഭിച്ച് കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ എത്തുമ്പോൾ സീബ്ര വരകളിൽ നിറയെ വാഹനങ്ങളാണ് കാണാറുള്ളത്. ഇതിനിടയിലൂടെ കടന്നുപോകാനാവാതെ പ്രായമായവരും കുട്ടികളും പ്രയാസപ്പെടുന്നതും പതിവു കാഴ്ചയാണ്.

പലപ്പോഴും സിഗ്നൽ നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഇത് അവഗണിക്കും. ഇനി ഇത് നടപ്പിലാവില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കേരളാ മോട്ടർ വെഹിക്കിൾ ആക്ട് 365 പ്രകാരം സീബ്ര വരകളിൽ കയറ്റി വാഹനം നിർത്തുന്നത് നിയമലംഘനമാണ്. ഇത് ലംഘിച്ചാൽ പിഴ അടയ്‌ക്കേണ്ടി വരും.

.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം13 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version