കേരളം
സംസ്ഥാന ബജറ്റ്; കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി
![](https://citizenkerala.com/wp-content/uploads/2023/02/kerala-budget-2023-kn-balagopal-2.jpg.image_.845.440.jpg)
ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി.
കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. വിപണ ഇടപെടലിനായി 2000 കോടി രൂപ. ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായം കുറഞ്ഞു.
വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു. ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. കേന്ദ്രസഹായം കുറഞ്ഞു. കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.