കേരളം
സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകിയത്.
ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൌൺ ഏർപ്പെടുത്തി, ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം പുനരാരംഭിക്കും. എല്ലാ പൊതു പരീക്ഷകൾക്കും അനുമതി. ടി പി ആർ റേറ്റ് 8 വരെയുള്ള പ്രദേശങ്ങളിൽ എല്ലാ കടകളും തുറക്കാം. കാർഷിക-വ്യാവസായ മേഖലയിലെ പ്രവർത്തനങ്ങൾ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. പ്രിന്റിംഗ് പ്രസ്സുകൾ തുറക്കും.
ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല, എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.
ബെവ്കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ. ഷോപ്പിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കും.
അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് വരെ രാത്രി എഴ് വരേയും മറ്റുള്ള വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ അൻപത് ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
സ്വകാര്യ സ്ഥാപനങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവത്തിക്കാൻ അനുമതി. ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം തുടരും. മാളുകൾ തുറക്കാൻ അനുമതിയില്ല. അഖിലേന്ത്യാതല പരീക്ഷകൾ നടത്താം; സ്പോർട്സ് ട്രയൽസ് ഉൾപ്പെടെ. വിനോദ സഞ്ചാരമേഖലക്ക് അനുമതിയില്ല. റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും. സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം.
ജൂൺ 17 മുതൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ഇപ്പോൾ സ്ഥിതിയിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആർ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനം ഏത് വിഭാഗത്തിൽപ്പെടുന്നു എന്ന് പരസ്യപ്പെടുത്തും. വ്യാപനത്തോത് നോക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കു ടാർഗറ്റ് നൽകും. ഓരോ വീട്ടിലും ആദ്യം പോസിറ്റീവാകുന്ന വ്യക്തി കരുതൽ വാസ കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്യണം. വീടുകളിൽ സൗകര്യമുള്ളവർ മാത്രമേ വീടുകളിൽ ക്വാറൻറീനിൽ കഴിയാൻ പാടുള്ളൂ.