Connect with us

Kids

സ്കൂൾ വിദ്യാർത്ഥികളിൽ നേരിയ വിഷാദ പ്രവണതയെന്ന് പഠനം

Published

on

kids depression covid e1623404737606
പ്രതീകാത്മക ചിത്രം; കടപ്പാട് JnJ

സ്കൂൾ വിദ്യാർത്ഥികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നേരിയ പ്രവണത കണ്ടെത്തിയതായി പഠനം. 23.4 ശതമാനം വിദ്യാർത്ഥികളിലാണ് ഈ പ്രവണത കണ്ടെത്തിയെതെന്ന് പഠനം വ്യക്തമാക്കി.

വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയും തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസർച് സെൻററും ചേർന്ന് ന‌ടത്തിയ പഠനത്തിലാണ് വിദ്യാർഥികളുടെ മാനസികനില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

സ്മാർട്ട് ഫോണിൻറെ കുറവു മൂലം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത പട്ടികജാതി – പട്ടികവർഗ വിദ്യാർഥികളുടെ എണ്ണം ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് കാലത്തെ സ്കൂൾ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും മാനസികാരോഗ്യ സംബന്ധിയുമായ അവസ്ഥകളാണ് പഠനത്തിൻറെ വിഷയം. പതിനാല് ജില്ലകളിൽനിന്നായി 85 സ്കൂളുകളിലെ 2829 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

2466 രക്ഷാകർത്താക്കൾ, 412 അധ്യാപകർ, 176 സ്കൂൾ കൗൺസിലർമാർ, 53 സൗഹൃദ ക്ലബ് കോഓഡിനേറ്റർമാർ എന്നിവരിൽനിന്ന് ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തി. പരിശീലനം നേടിയ 42 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. 97.38 ശതമാനം എൽ.പി, യു.പി വിദ്യാർഥികളും 94.18 ശതമാനം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും ക്ലാസുകളിൽ പങ്കെടുത്തു.

കോവിഡ് പോലെയുള്ള ദുരന്തങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നത് വളരെ സങ്കീർണമായ കാര്യമാണ്. ദുരന്ത മുഖത്ത് കുട്ടികൾ എങ്ങിനെ പ്രതികരിക്കുന്ന എന്നും അതു് ഒരു മാനസിക സംഘർഷത്തിലെക്കു വളരാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നും നമുക്കൊന്നു നോക്കാം.

ആശങ്കകൾ മറികടക്കാൻ ശാസ്ത്രീയ സമീപനം അനിവാര്യം. പഴകിയ ചിന്തകളിലൂടെയും വ്യക്തതയില്ലാത്ത വിവരങ്ങളിലൂടെയും ഇന്ന് യുവതയെ നിയന്ത്രിക്കാനോ നന്നാക്കാനോ സാധിക്കില്ല. കാലത്തിനനുസരിച്ച് രക്ഷിതാക്കളും കോലം മാറേണ്ടതുണ്ട്.

എന്തു കൊണ്ട്? ദുരന്തങ്ങളും രോഗഭീതിയും എന്തു കൊണ്ടാണ് കൂട്ടികളെ കൂടുതൽ സംഘർഷഭരിതരാക്കുന്നത്. കുട്ടികൾ മുതിർന്നവരെക്കാൾ വൈകാരികമായി പ്രതികരിക്കാനുള്ള കാരണങ്ങൾ ഇവയാണു

1 ദുരത്തെ കുറിച്ചും രോഗത്തെ കുറിച്ചും ശരിയായി മനസിലാക്കാനുള്ള കഴിവില്ലായ്മ
2. സംഭവങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
3. സംഘർഷഭരിതമായ സംഭവങ്ങൾ നേരിട്ട പരിചയമില്ലായ്മ.
4. ഭയവും ആകാംക്ഷയും മറ്റുള്ളവരുമായി പങ്കുവക്കാനുള്ള കഴിവില്ലായ്മ.
കൂടാതെ മുൻപ് ഭൂരന്തങ്ങൾ ഏറെറടുക്കേണ്ടിവന്നിട്ടുള്ളവരും മാനസിക , വൈകാരിക, ബുദ്ധിപരമായ അസുഖങ്ങളുള്ളവരും കൂടുതൻ പ്രശ്നബാധിതരാകാൻ സാധ്യതയുള്ളവരാണ്.

കൂട്ടികളിലെ മാസസിക സംഘർഷ ലക്ഷണങ്ങൾ; പ്രായഭേദത്തിനനുസരിച്ച് ലക്ഷണങ്ങൾ വ്യത്യസ്ഥമാകാം.

സാമാന്യത്തിൽ കൂടിയ വിഷമം വിഷാദം, വിശപ്പില്ലായ്മ അമിതാഹാരം ഉറക്കമില്ലായ്മ ആശ്രദ്ധ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ആവശ്യമില്ലാതെയുള്ള കരച്ചിൽ നിർബന്ധം പിടിക്കൽ എന്നിവയാണ് ശിശുക്കളിലെ ലക്ഷണങ്ങളെങ്കിൽ , പ്രീസ്കൂൾ കുട്ടികളിൽ അവർ നേടിയ നല്ല ശീലങ്ങൾ നഷ്ടമാകുന്നതാണ് കാണാറുള്ളത്. ഉദാഹരണത്തിനു മലമൂത്രവിസർജനത്തിനു നേടിയ നിയന്ത്രണം നഷ്ടമാകൽ. അനുസരയില്ലായ്മ, രക്ഷിതാക്കളെ നഷ്ടപ്പെടുമെന്ന ഭീതി, കളികളിലെ താൽപര്യ കുറവ് എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട് .

കൗമാരക്കാരിൽ എതിർപ്പ്, നിയന്ത്രണമില്ലാത്ത ചുററിക്കറക്കം ലഹരി ഉപയോഗം അക്രമവാസന ശാരീരിക വേദന, ഇല്ലാത്ത അസുഖം ഭാവിക്കൽ, മുൻപ് ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം കാണാതിരിക്കൽ എന്നിവയും കാണാം. ചില കുട്ടികളിലെ ആകാംക്ഷ അസുഖതലത്തിലേക്ക് എത്താം.

പ്രതീക്ഷ നഷ്ടപ്പെട്ട പോലത്തെ പ്രവൃത്തി, ജീവിതത്തിലെ രസങ്ങൾ ആഘോഷിക്കാനുള്ള വൈമുഖ്യം, ഉറക്ക വ്യതിയാനങ്ങൾ, എപ്പോഴും ക്ഷീണിതനായിരിക്കുക, ശ്രദ്ധക്കുറവ് സ്വയം മുറിവേൽപ്പിക്കാനുള്ള വാസന കൂടുതൽ കുട്ടികളും തങ്ങളുടെ വിഷമം പ്രകടിപ്പുക്കുകയോ പറയുകയോ ചെയ്യില്ല. അതുകൊണ്ടു് അവരെ മടിയന്മാരോ, കുഴപ്പമുണ്ടാക്കുന്നവരോ ആയിട്ടായിരിക്കും വീട്ടുകാർ മനസിലാക്കുക.

കൂട്ടികളിലെ വിഷാദരോഗത്തിനുള്ള പരിഹാര മാർഗങ്ങൾ

മാനസിക സംഘർഷം ദുരന്താനുഭവത്തിന്റെ ഭാഗമാകുന്നത് അത്തരത്തിലും മാനസിക രോഗതലത്തിലെത്തുന്നതിനെ അത്തരത്തിലും പ്രതിരോധിക്കയും ചികിത്സിക്കുകയും ചെയ്യണം. ശാരീരിക അകലം പാലിക്കുന്നതിന്റെയും ഐസൊലേഷന്റെയും ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മുൻകൂട്ടി പ്രതിരോധിക്കണം. കുട്ടി ശാരീരിക അകലത്തിലാണെങ്കിലും മാനസിക അടുപ്പത്തിനുള്ള മാർഗങ്ങൾ കണ്ടെത്തണം. മുതിർന്നവരുടെ മേൽനോട്ടത്തിൽ സോഷ്യൽ മീഡിയയിൽ കൂടി കൂട്ടുകാരോട് ബന്ധപ്പെടാൻ സഗായിക്കാവുന്നതാണ്. പക്ഷെ സോഷ്യൽ മീഡിയയുടെ ഉപയോഗം രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കുകയും വേണം. ശരിരമാദ്യം ഖലൂധർമസാദനം എന്ന ആപ്ത വാക്യം പറയുന്നതു പോലെ ശരീരത്തെ ആദ്യം തന്നെ സംരക്ഷിക്കേണ്ടതാണ്. അവധിയും വിശ്രമവുമാണെങ്കിലും ദിനചര്യകൾക്കും കളികൾക്കും പഠനത്തിനും വ്യായാമത്തിനും ഒരു ദിനചര്യ ഉണ്ടാക്കണം. ഉറങ്ങാനും ഉണരാനും ചിട്ടയുണ്ടാകണം. ഉണരുന്നതിനു് നിത്യേന അരമണിക്കൂറിൽ കൂടുതൽ വ്യതിയാനം വരാതെ നോക്കണം. ദിനചര്യകളിൽ ആവശ്യത്തിനു് ഇടവേളകളും ഉല്ലാസ പ്രവത്തനങ്ങളും വ്യായാമവും ഉൾപ്പെടുത്തണം.

വിനോദത്തിലുടെ പഠനത്തിനുള്ള മാർഗങ്ങളും കണ്ടെത്തണം. ഓരോ കൂട്ടിയുടെയും പ്രായത്തിനനുസരിച്ചു വേണം കളികളും വിനോദത്തിലൂടെയുള്ള പഠനവും സോഷ്യൽ മീഡിയയും ക്രമീകരിക്കേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version