കേരളം
മാലിന്യം തള്ളൽ: 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, അമ്പലമേട്, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ, കളമശ്ശേരി, കണ്ണമാലി, മട്ടാഞ്ചേരി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക്, പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ തടിയിട്ടപറമ്പ്, പുത്തൻകുരിശ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കെ.എൽ-42-ടി-4974 നമ്പർ മിനി ലോറിയിൽ നിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കിയതിന് ഞാറക്കൽ പുന്നേക്കാട് വീട്ടിൽ ബിനുവി(45)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കരിമുകൾ മാർക്കറ്റിന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുത്തൻകുരിശ് കേളന്തറ വീട്ടിൽ കെ.ബി വിജയ(50)നെ പ്രതിയാക്കിയ അമ്പലമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്തപ്പൻ റോഡിലുള്ള അമ്പാടി ഹോട്ടലിനു മുൻവശം മാലിന്യം കൂട്ടിയിട്ടതിന് ഹോട്ടൽ ജീവനക്കാരനെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.