Connect with us

കേരളം

ആക്‌ഷൻ പ്ലാൻ തയ്യാറാക്കി സി.പി.എം.; മണ്ഡലങ്ങൾക്ക് ‘നിരീക്ഷകർ’

Published

on

87 1

കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ടുനേടാനുള്ള പ്രചാരണവും നടത്താനുള്ള ‘ആക്‌ഷൻ പ്ലാൻ’ തയ്യാറാക്കി സി.പി.എം. ഓരോ മണ്ഡലങ്ങൾക്കും ജില്ലകൾക്കും നേതാക്കൾക്ക് ചുമതല നൽകിയതിനൊപ്പം പി.ബി. അംഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമേ, ആറ് പി.ബി. അംഗങ്ങളും എല്ലാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും.

തലസ്ഥാനം പിടിച്ചാൽ സംസ്ഥാനഭരണം നേടാനാകുമെന്നതാണ് കേരളത്തിൽ ഭരണം നേടുന്നതിലെ പ്രവണതകൾ സൂചിപ്പിക്കുന്നത്. അതിനാൽ, തിരുവനന്തപുരം ജില്ലയിൽ കൂടുതൽ സീറ്റ് നിലനിർത്തുകയെന്നത് എൽ.ഡി.എഫിന് വളരെ പ്രധാനമാണ്. നേമത്ത് ബി.ജെ.പി. നിലംതൊടാതിരിക്കാനുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് ഇറങ്ങുന്നതെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു.

അതേസമയം, നേമം അടക്കം ഇടത്തേക്ക് അടുപ്പിക്കാനുള്ള പ്രചാരണമാണ് എൽ.ഡി.എഫ്. നടത്തുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് ജില്ലയുടെ ചുമതല. പക്ഷേ, ജില്ലയിലെ ഓരോമണ്ഡലവും പി.ബി.അംഗമായ കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മറ്റ് ജില്ലകളിലേക്ക് കോടിയേരി പ്രചാരണത്തിന് പോകില്ല.

19 മുതൽ നേതാക്കളുടെ പ്രചാരണ പരിപാടി തുടങ്ങും. അതുവരെ കേരളത്തിലുള്ള പി.ബി.അംഗങ്ങളായ എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രകരിച്ചാണ് പ്രവർത്തിക്കുന്നത്. കൊല്ലത്തെ മുഴുവൻ സീറ്റും കഴിഞ്ഞതവണ എൽ.ഡി.എഫ്. നേടിയതാണ്. അത് നിലനിർത്താനുള്ള പ്രചാരണം ഉറപ്പുവരുത്തുകയാണ് ബേബിയുടെ ദൗത്യം.

മന്ത്രിമാരായ തോമസ് ഐസക്കിനെയും ജി. സുധാകരനെയും മാറ്റി പുതിയ സ്ഥാനാർഥികളെ പരീക്ഷിക്കുന്നതിന്റെ അസ്വാസര്യം പ്രകടമായ ജില്ലയാണ് ആലപ്പുഴ. ആ മുറിവുണക്കി പ്രവർത്തകരെ രംഗത്തിറക്കാനായി എന്ന ഉറപ്പുവരുത്തലാണ് എസ്. രാമചന്ദ്രൻ പിള്ളയ്ക്കുള്ളത്.

17 മുതൽ മുഖ്യമന്ത്രി മറ്റ് ജില്ലകളിലെ പ്രചാരണം തുടങ്ങും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടാകും. മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവരും മറ്റ് ജില്ലകളിൽ പ്രധാന പ്രചാരകരായി ഇറങ്ങും.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേരളത്തിൽ പ്രചാരണത്തിലുണ്ടാകും. മത്സരരംഗത്തില്ലാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കാണ് ഓരോജില്ലയുടെയും ചുമതല. ഇതിൽ സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് എറണാകുളം, മലപ്പുറം ജില്ലകളുടെ ചുമതലയുണ്ട്.

സി.പി.എം. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറവായതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ ചുമതലയും ഒരാൾക്കാണ് നൽകിയത്. കെ.ജെ. തോമസിനാണിത്. തിരുവനന്തപുരത്ത് കോടിയേരിയുടെ സ്ഥിരം സാന്നിധ്യമുള്ളതിനാൽ ആനത്തലവട്ടത്തിന് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ചുമതലയുണ്ട്.

പി. കരുണാകരന് ‍(കാസർകോട്), ഇ.പി. ജയരാജൻ (കണ്ണൂർ), പി.കെ. ശ്രീമതി (വയനാട്), എളമരം കരീം( കോഴിക്കോട്), എ.കെ. ബാലൻ (പാലക്കാട്), ബേബി ജോൺ (തൃശ്ശൂർ), തോമസ് ഐസക്ക് (ആലപ്പുഴ), വൈക്കം വിശ്വൻ (കോട്ടയം) എന്നിങ്ങനെയാണ് മറ്റ് ചുമതലകൾ. ഓരോ മണ്ഡലങ്ങളുടെയും ചുമതല ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങൾക്കാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം24 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version