കേരളം
ക്ഷേമ പെൻഷൻ തുക ഇന്നു മുതൽ വിതരണം ചെയ്യും

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്.
2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.
1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ. ഡിസംബർ, ജനുവരി മാസത്തിലെ പെൻഷനാണ് കുടിശ്ശിക കിടക്കുന്നത്. രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 900 കോടി രൂപയെ സംഹരിക്കാൻ സാധിച്ചുള്ളൂ. ഇതെ തുടർന്നാണ് ഒരു മാസത്തെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പെൻഷൻ നിന്ന് പോകാതിരിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം
മാർച്ച് മാസം മുതൽ ക്ഷേമപെൻഷൻ ലഭിക്കുന്നത് തുടരണമെങ്കിൽ പെൻഷൻ ഉപയോക്താക്കൾ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കണം. ഫെബ്രുവരി 28ന് മുമ്പായി പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം മാർച്ച് മാസം മുതൽ ക്ഷേമപെൻഷൻ ലഭിക്കുന്നത് നിന്ന് പോകും.
അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ. കഴിഞ്ഞ വർഷം രണ്ട് ഏക്കർ അധികം വസ്തുവകകൾ ഉള്ള 9600 പേർ ക്ഷേമപെൻഷന്റെ ഉപയോക്തക്കളാണ് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർ സർക്കാരിന്റെ റബ്ബർ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി കണ്ടെത്തിട്ടുണ്ട്. അതേതുടർന്നാണ് കൃത്യമായ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്.