Connect with us

കേരളം

ശാസ്താംകോട്ട ആശുപത്രിയിൽ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ എന്ന് ആരോപണം

WhatsApp Image 2021 08 01 at 4.26.45 PM

ലോക്ഡൗണ്‍ കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍. ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പുമാണ് കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും മാവേലി മെഡിക്കല്‍ സ്റ്റോര്‍ നിര്‍ത്തലാക്കിയുമാണ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ അശാസ്ത്രീയ വികസനത്തിന് തുടക്കമിട്ടത്.ലോക്ഡൗണ്‍ ഇളവിനനുസരിച്ച്‌ നണ്ടിര്‍മാണങ്ങള്‍ ആരംഭിക്കാനാണ് നീക്കം. രണ്ടുവര്‍ഷം മുന്‍പ് ഒരു കോടിയില്‍പരം രൂപ മുടക്കി നിര്‍മിച്ച ഡെന്റല്‍ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും മാവേലി മെഡിക്കല്‍ സ്റ്റോര്‍ ബില്‍ഡിങ്ങും ഒന്നര വര്‍ഷം മുന്‍പ് നിര്‍മിച്ച കൂറ്റന്‍ പാര്‍ക്കിങ് ഷെഡും, ഹൈമാക്‌സ് ലൈറ്റും പൊളിച്ചുമാറ്റിയാണ് പുതിയ നിര്‍മാണം.

മൂന്ന് കോടി രൂപ മുടക്കി പുതിയ മാതൃ-ശിശു വിഭാഗം നിര്‍മിക്കാനാണ് ഇടിച്ചു നിരത്തലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയിലേക്കുള്ള വഴി വരെ തടസ്സപ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കുമ്ബോള്‍ പ്രധാനമായും നഷ്ടമാകുന്നത് താലൂക്കിലെ ഏക മാവേലി മെഡിക്കല്‍ സ്റ്റോറാണ്. വലിയ വില നല്‍കി മരുന്ന് വാങ്ങാന്‍ സാധിക്കാത്ത സാധാരണക്കാരന്റെ ആശ്രയമായ മാവേലി മെഡിക്കല്‍ സ്റ്റോറാണ് അടയുന്നത്. ഇതിനിടെ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ കാലതാമസത്തെ തുടര്‍ന്ന് ആധുനിക കെട്ടിട സമുച്ചയത്തിനായി അനുവദിച്ച 50 കോടി രൂപ പാഴായി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പത്സതിയുടെ ഭാഗമായി ആശുപത്രിക്ക് ഈ തുക അനുവദിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

സ്ഥലം ഏറ്റെടുക്കുന്നതില്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയും മാര്‍ക്കറ്റിന്റെ ഒരു ഭാഗവും ഇതിനായി കണ്ടെത്താന്‍ തുടക്കത്തില്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടീലിന് എംഎല്‍എ അടക്കമുള്ളവര്‍ തയ്യാറായില്ല. അടച്ചു പൂട്ടിയ കെഎസ്‌ആര്‍ടിസി ഡിപ്പോ നിന്നിടത്തേക്ക് മാര്‍ക്കറ്റ് മാറ്റി പകരം ഇപ്പോഴുള്ള മാര്‍ക്കറ്റ് സ്ഥലത്ത് ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ തുടക്കത്തില്‍ ആലോചിച്ചതാണ്.

മുന്‍പ് മാര്‍ക്കറ്റായിരുന്ന സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്കായി ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ഡിപ്പോ റദ്ദാക്കിയതോടെ ഈ സ്ഥലം വിജനമായി കിടക്കുകയാണ്. ഈ പത്സതിയുമായി ഭരണനേതൃത്വം പിന്നീട് മുന്നോട്ട് പോയില്ല. താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള സ്ഥലപരിമിതി രോഗികളെ വീര്‍പ്പ് മുട്ടിക്കുന്നു. 75 സെന്റോളം വരുന്ന സ്ഥലത്ത് കട്ടയടുക്കിയ പോലെ വിവിധ ബ്ലോക്കുകള്‍ ഉള്ളതിനാല്‍ രോഗികളും ജീവനക്കാരും സ്ഥലപരിമിതി മൂലം നട്ടം തിരിയുന്നു. ഇതിനിടയിലേക്കാണ് പുതിയ ബ്ലോക്ക് വരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version