Connect with us

കേരളം

കോവിഡ് വാക്സിൻ എടുത്തവർക്ക് കടുത്ത ക്ഷീണമെന്ന് പഠനം

Published

on

20210204 122741

കൊവിഡ് രോഗത്തെ ചെറുക്കാനുള്ള പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ലക്ഷണം ക്ഷീണം ആണെന്ന് പഠനങ്ങള്‍. കൊവിഡാനന്തര ലക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രായമായവരെക്കാള്‍ യുവാക്കളെ ആണെന്നും പഠനത്തില്‍ തെളിഞ്ഞു. അതേസമയം, 90 ശതമാനം കേസുകളിലും ലക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദ്ധര്‍ വിചാരിച്ചിരുന്നതിലും ലഘുവാണെന്നും സര്‍വേയില്‍ കണ്ടെത്തി. കേരളത്തില്‍ ഇതുവരെ 3.26 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് നല്‍കിയത്.

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. 5,396 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ 66 ശതമാനം പേര്‍ക്കും വാക്‌സിന്‍ സ്വീകരിച്ച ശേഷം ക്ഷീണം അടക്കമുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

വാക്‌സിനെടുത്ത 45 ശതമാനം പേര്‍ക്കാണ് ക്ഷീണം ഉണ്ടായത്. 44 ശതമാനം പേര്‍ക്ക് പേശിവേദന, 34 ശതമാനം പേര്‍ക്ക് പനി, 28 ശതമാനം പേര്‍ക്ക് തലവേദന എന്നിവ ഉണ്ടായതായി സര്‍വേയില്‍ വെളിപ്പെട്ടു. 27 ശതമാനം പേര്‍ക്ക് കുത്തിവയ്‌പ് എടുത്ത സ്ഥലത്ത് വേദന അനുഭവപ്പെട്ടു. 12 ശതമാനം പേര്‍ക്ക് സന്ധിവേദന, എട്ട് ശതമാനം പേര്‍ക്ക് ഛര്‍ദ്ദി, മൂന്ന് ശതമാനം പേര്‍ക്ക് വയറിളക്കം എന്നിവയും ഉണ്ടായതായി കണ്ടെത്തി. അതേസമയം, ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ 24 മുതല്‍ 48 മണിക്കൂര്‍ വരെ മാത്രമെ നീണ്ടു നില്‍ക്കുന്നുള്ളൂ.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കാണ് വാക്‌സിന്‍ എടുത്തതിന് ശേഷം ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടായതെന്നും പഠനത്തില്‍ തെളിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം സ്ത്രീകളും തങ്ങള്‍ക്ക് വാക്‌സിന്‍ അനന്തര ലക്ഷണങ്ങള്‍ ഉണ്ടായതായി വെളിപ്പെടുത്തി. വാക്‌സിന്‍ സ്വീകരിച്ച ശേഷം പലര്‍ക്കും അടുത്ത ദിവസം ജോലിക്ക് പോകാന്‍ പോലും കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തി. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 59 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുത്തതിന് ശേഷം ലക്ഷണങ്ങള്‍ പ്രകടമായത്. അതേസമയം,​ കേരളത്തില്‍ 11.6 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുപോയതായി അടുത്തിടെ ഐ.സി.എം.ആര്‍ നടത്തിയ സിറോ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

ഇത് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച്‌ സംസ്ഥാനത്ത് കൊവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണ്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോഗം വന്നു പോയപ്പോള്‍ കേരളത്തില്‍ ഇത് 11.6 ശതമാനം മാത്രമാണ്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സിറോ സര്‍വയലന്‍സ് പഠനം നടത്തിയത്.1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കൊവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version