കേരളം
കൊവിഡ് രൂക്ഷം; വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണി വരെ
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തീരുമാനം. കേരളത്തിലെ വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതി ഉള്ളു. പൊതു ചടങ്ങുകളിൽ 200 പേരെ മാത്രമേ അനുവദിക്കൂ.
അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗത്തിൽ 100 പേരെ മാത്രമേ അനുവദിക്കൂ.പൊതു പരിപാടികളിൽ ഭക്ഷണം അനുവദിക്കില്ല പകരം പാർസൽ നല്കാൻ കഴിയും.ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ.
പൊതുപരിപാടികളില്‍ 200 പേര്‍ക്ക് മാത്രമാണ് അനമതിയുള്ളു. രണ്ട് മണിക്കൂറില്‍ അധികം സമയം പരിപാടികള്‍ നീളരുത്. കടകള്‍, ഹോട്ടലുകള്‍ ഇവയുടെ പ്രവര്‍ത്തനസമയം 9 മണിവരെ മാത്രമായിരിക്കും. ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിക്കാവൂ.
പരമാവധി പാര്‍സല്‍ നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ളന നടപടികള്‍ ശക്തമാക്കും. വിവാഹചടങ്ങില്‍ പാക്കറ്റ് ഫുഡുകള്‍ നല്‍കണമെന്നും സദ്യ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.