Connect with us

കേരളം

വിപണി ഭരിച്ച് മറുനാടന്‍ പാല്‍; മില്‍മ നഷ്ടത്തിലേക്ക്

Published

on

Milma Milk Blue Pack പാല് 600x600 1

മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. പാല്‍ അളവില്‍ കുറച്ച് മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല്‍ എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്.

വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന പലതരം പാലുകളും ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഉറവിടം വ്യക്തമാക്കാതെയുമാണ് വിപണി കൈയടക്കുന്നത്.

എന്നാല്‍ മില്‍മ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ (എഫ് എസ് എസ് എ ഐ) കര്‍ശനമായി പാലിച്ചും വിറ്റാമിന്‍ എ ആന്‍ഡ് ഡി ചേര്‍ത്ത് സമ്പുഷ്ടീകരിച്ചുമാണ് ഉപഭോക്താക്കള്‍ക്ക് പാലും പാലുത്പന്നങ്ങളും നല്‍കുന്നത്.

മില്‍മയെ അതേപടി അനുകരിച്ച് കൊണ്ട് പല പേരുകളിലായാണ് വ്യാജന്‍മാര്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ലിറ്ററിന് 50 രൂപ നിരക്കില്‍ കൊള്ളലാഭം കൊയ്യുകയുമാണ് മറുനാടന്‍ പാല്‍ ലോബികള്‍. വലിയതോതില്‍ ലാഭം നല്‍കുന്ന ഇത്തരം പാല്‍ വില്‍ക്കുന്നതിലൂടെ വ്യാപാരികളും മറുനാടന്‍ പാല്‍ ലോബിയുടെ ഭാഗമാകുകയാണ്.

23 രൂപക്ക് 400 മില്ലി ലിറ്റര്‍ പാലാണ് മില്‍മ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. രണ്ടു കമ്പനികളുടെ കവര്‍ പാലുകളാണ് മില്‍മയാണെന്ന് തെറ്റിധരിക്കുന്ന തരത്തില്‍ കവറുകളില്‍ രൂപസാദൃശ്യവുമായി വില്‍പന നടത്തുന്നത്.

മില്‍മയാണെന്ന് തെറ്റിധരിച്ച് കവര്‍ പാല്‍ വാങ്ങി വീട്ടിലെത്തി ഉപയോഗിക്കുമ്പോഴാണ് തങ്ങള്‍ വാങ്ങിയത് ഒറിജിനല്‍ മില്‍മയല്ലെന്ന് തിരിച്ചറിയുന്നത്.

രണ്ടു കമ്പനികളുടെ കവറുകളും ഒറ്റനോട്ടത്തില്‍ മില്‍മയാണെന്ന് തന്നെയാണ് തോന്നുക. മില്‍മയാണെന്ന് തെറ്റിധരിച്ച് സാധാരണക്കാര്‍ ശ്രദ്ധിക്കാതെ ഇത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

കവറും, പശുവിന്റെ ചിത്രവും, എഴുത്തും, കവര്‍ കളറും എല്ലാം മില്‍മയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. മില്‍മയുടെ അംഗീകൃത ഏജന്‍സികളില്ലാത്ത മില്‍മ വില്‍പന നടത്തുന്ന കടകളിലും മറ്റുമാണ് ഇവ ഇടകലര്‍ന്നു വില്‍പന നടത്തുന്നത്.

പാലിനു പുറമെ തൈരും മില്‍മയുടെ അതേ കവര്‍ സാദൃശ്യമുള്ളതാണ്. ഒരു കമ്പനി തിരുവനന്തപുരത്തും, മറ്റൊരു കമ്പനി പന്തളത്തുമാണ് ഡയറി ഫാം നടത്തുന്നത്. ഒറ്റനോട്ടത്തില്‍ മില്‍മ തന്നെയാണെന്നാണ് തോന്നുക. മില്‍മ 500 മില്ലിയാണ് എങ്കില്‍ മറ്റു രണ്ടും 450 മില്ലിയാണ്.

മില്‍മയേക്കാള്‍ ഒരു രുപ കൂടുതലാണ്‌ മറുനാടന്‍ മില്‍മക്ക് . അതേ സമയം രണ്ടു കമ്പനികളും ലൈസന്‍സോട് കൂടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

കച്ചവടക്കാര്‍ക്ക് ഇരു കമ്പനികളും മില്‍മയേക്കാള്‍ കൂടതല്‍ കമ്മിഷന്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കള്‍ മില്‍മ കവര്‍ പാല്‍ ചോദിക്കുന്നതോടെ കച്ചവടക്കാര്‍ ഇവ ഇടകലര്‍ത്തി വില്‍പന നടത്തുകയാണ്.

മറുനാടന്‍ പാല്‍ വ്യാപകമാകുമ്പോള്‍ മില്‍മക്കൊപ്പം പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ ലക്ഷ കണക്കിന് ക്ഷീര കര്‍ഷകര്‍ കൂടിയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കുന്നതിനാലും സുസ്ഥിര വില ലഭിക്കുന്നതിനാലും പുതുതായി വളരെയേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

അതിന്റെ ഭാഗമായി മില്‍മയുടെ പാല്‍ സംഭരണം പ്രതീക്ഷക്കപ്പുറം വര്‍ധിച്ചിട്ടുണ്ട്. ദിനംപ്രതി ഏകദേശം 7.50 ലക്ഷം ലിറ്ററായി ഇത് വര്‍ധിച്ചു.

എന്നാല്‍ വിപണനം ഏകദേശം പ്രതിദിനം 4.60 ലക്ഷം ലിറ്ററായി കുറയുകയും ചെയ്തു. കൂടുതലുള്ള 2.8 ലക്ഷം ലിറ്ററോളം പാല്‍ പൊടിയും നെയ്യ്/വെണ്ണ എന്നിവയാക്കി സൂക്ഷിക്കുന്നതിലൂടെ പ്രതിദിനം ഭീമമായ നഷ്ടം മില്‍മ സഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഉപഭോക്താക്കള്‍ പാലിന് നല്‍കുന്ന വിലയുടെ 82 ശതമാനത്തിലധികം നേരിട്ട് കര്‍ഷകന് വിലയായി നല്‍കുന്നുണ്ട്.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version