Connect with us

കേരളം

എൽ.പി – യു.പി ക്‌ളാസുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം

Published

on

മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി കഴിയാതെ നവംബറിൽ എൽ.പി-യു.പി കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ പുന: പരിശോധന നടത്തണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം. നിലവിലെ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് ഗുണകരമോ എന്ന ചോദ്യവുമായി സംഘടന സോഷ്യൽ മീഡിയ വഴി നടത്തിയ അഭിപ്രായ സർവേയിൽ എട്ട് ലക്ഷത്തോളം രക്ഷിതാക്കൾ പങ്കെടുത്തു. ഫേസ്ബുക്ക് പേജിൽ  നടന്ന ചർച്ചയിൽ ഏഴര ലക്ഷം  പേർ പങ്കാളികൾ ആയി പന്ത്രണ്ടായിരത്തിലധികം ആളുകൾ അഭിപ്രായം രേഖപ്പെടുത്തി. ഭൂരിപക്ഷം ആളുകളും കുട്ടികളെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളിൽ അയച്ച് പരീക്ഷണം നടത്താൻ തയ്യാറല്ല എന്നഭിപ്രായപ്പെട്ടു. സർവ്വേയിലൂടെ മനസ്സിലാക്കിയ കണ്ടെത്തലുകളും, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വിശദമായ ഒരു പഠന റിപ്പോർട്ട് സംഘടന സർക്കാരിന് സമർപ്പിക്കും.

സംസ്ഥാനത്തെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും സർവ്വേയിൽ പങ്കെടുത്തു. സർവ്വേയിൽ പങ്കെടുത്ത 90% ആളുകൾക്കും കുട്ടികളെ, പ്രത്യേകിച്ച് എൽപി യുപി വിഭാഗം കുട്ടികളെ സ്കൂളിൽ വിടുന്നതിനോട് യോജിക്കുന്നില്ല. പകരമായി ഓൺലൈൻ പഠനം തുടരാനും  താത്പര്യം ഉള്ളവർക്ക് മാത്രം സ്കൂളിൽ പോകാനും കഴിയുന്ന സംവിധാനം ഒരുക്കണമെന്നും, ഓൺലൈൻ പഠനം നിലനിർത്തിക്കൊണ്ട് തന്നെ ഓഫ് ലൈൻ പഠനം തുടരണം എന്നും അഭിപ്രായപ്പെട്ടു.

കുട്ടികൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനോ, സാമൂഹിക അകലം പാലിക്കാനോ
സാധ്യതയില്ലാത്തതിനാൽ എൽ.പി യു.പി വിഭാഗം കുട്ടികളെയും നഴ്സറി കുട്ടികളെയും ഈ  അധ്യയന വർഷം സ്കൂളിൽ വിടുന്നത് നിലവിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സാഹചര്യത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ വിഭാഗം മുതൽ മുതിർന്ന കുട്ടികൾക്ക് പഠനം തുടങ്ങാനാണ് മുഴുവൻ രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത് . സ്കൂൾ പഠനം തുടങ്ങുകയാണെങ്കിൽ തന്നെ ഓൺലൈൻ നിലനിർത്തണമെന്നും ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നു.

സംസ്ഥാന പ്രസിഡൻറ് സി കെ നാസർ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ , സംസ്ഥാന ട്രഷറർ സജി കെ ഉസ്മാൻ കുട്ടി ആലപ്പുഴ , സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ  ആർ.ശാന്തകുമാർ തിരുവനന്തപുരം, ഉമ്മർ പാടലടുക്ക, സംസ്ഥാന വനിത ചെയർ പേഴ്സൺ സുജ മാത്യു വയനാട്, സെക്രട്ടറി ഷാജി  കോഴിക്കോട്, പിആർഒ  ബേബി കെ ഫിലിപ്പോസ് പിറവം, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹ്മൂദ് പറക്കാട്ട്,മൻസൂർ ആലപ്പുഴ , പ്രമോദ് പയ്യന്നൂർ, നാസർ കപൂർ പാലക്കാട് , മഹീൻ കണ്ണ് തിരുവനന്തപുരം, ഷിബു റാവുത്തർ കൊല്ലം, തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം22 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം23 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version