കേരളം
കടല്‍ക്ഷോഭം രൂക്ഷം; വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായവരില്‍ ഒരാള്‍ മരിച്ചു
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. കാണാതായവരിൽ ഒരാൾ പൂവാറിനടുത്ത സ്ഥലത്തേക്ക് നീന്തി രക്ഷപെട്ടതായി ബന്ധുക്കൾ അറിയിച്ചു. ശെൽവരാജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.
അടിമലത്തുറയ്ക്കടുത്ത് നിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്.നേവിയും മൽസ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. നേവിയുടെ വിമാനവും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് ഇന്നലെ മീന്‍പിടിക്കാന്‍ പോയ വള്ളത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് തിരികെ വരുംവഴി തീരത്തിനടുത്ത് വച്ച് വള്ളം തകരുകയായിരുന്നു.
മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജുവും വിഴിഞ്ഞത്ത് തീരരക്ഷസേന അധികൃതരുമായി തെരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. അതേസമയം മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചില്‍ ആരംഭിച്ചതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി.പൂന്തുറ സ്വദേശികളായ ടെന്നിസണ്‍, ഡാര്‍വിന്‍ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.