Connect with us

കേരളം

മോഫിയ പർവീണിന്റെ മരണം: ഭർത്താവും മാതാപിതാക്കളും റിമാന്റിൽ

Published

on

മോഫിയ ആത്മഹത്യാ കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മോഫിയ പർവീൺ മരിച്ച വിവരം പുറത്ത് വന്ന ഉടനെ കോതമംഗലത്തെ വീടും പൂട്ടി ഇവർ ഒളിവിൽ പോയിരുന്നു. കോതമാഗലത്ത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്നലെ പുലർച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പ്രതികൾ കോതമംഗലത്ത് ബന്ധുവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിയമ വിദ്യാർത്ഥിനിയായിരുന്ന മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ്. ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്നലെ പകൽ തുടങ്ങിയ പൊലീസ് സ്റ്റേഷൻ ഉപരോധം രാത്രി പിന്നിട്ടും തുടരുകയാണ്. ആലുവ എംഎൽഎ അൻവർ സാദത്ത്, എംപി ബെന്നി ബെഹന്നാൻ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് സമരം.

മോഫിയയുടെ മരണത്തിന് പിന്നാലെ കേസിൽ പ്രതിസ്ഥാനത്തുള്ള സിഐ സുധീർ കുമാറിനെ ചുമതലകളിൽ നിന്ന് മാറ്റിയെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ സുധീർ വീണ്ടും ജോലിക്ക് ഹാജരായി. ഇതോടെ പ്രതിപക്ഷം പൊലീസ് സ്റ്റേഷൻ വളഞ്ഞ് ഉപരോധം തുടങ്ങി. ഇതിനിടെ സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം യൂത്ത് കോൺഗ്രസ് തടഞ്ഞതോടെ സംഘർഷമായി. യുവമോർച്ചയുടെ പൊലീസ് സ്റ്റേഷൻ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.

സുധീറിനെ ചുമതലയിൽ നിന്ന് മാറ്റിയില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചതോടെ കോൺഗ്രസ് പ്രവ‍ർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ച് കയറി. പിടിവലിയിൽ ജനപ്രതിനിധികളടക്കം താഴെ വീണു. ഉച്ചയ്ക്ക് ശേഷം കേസിലെ സുധീർ കുമാറിന്‍റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി, ഡിഐജിയ്ക്ക് കൈമാറി. തൊട്ടുപിന്നാലെ സുധീറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങി. എന്നാൽ നടപടി കുറഞ്ഞ് പോയെന്നും സുധീറിന് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിലാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ചയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡിഐജി തുടരന്വേഷണം നടത്തി കൂടുതൽ നടപടികൾ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ നടപടി വരും വരെ സമരം തുടരാനാണ് യുഡിഎഫ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version