Connect with us

Covid 19

കരമനയിൽ യുവാവിനെ കുത്തിക്കൊന്നു; യുവതികളടക്കം കസ്റ്റഡിയിൽ

Published

on

vaisakh

കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 2 യുവതികൾ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാ‌ടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടിൽ വീട്ടിൽ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കരമനയിലെ പെൺവാണിഭ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്ക്രൂഡ്രൈവർ പോലെ മൂ‌‌ർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപതോളം കുത്തേറ്റപാടുകൾ ശരീരത്തിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസം വൈശാഖും സുഹൃത്തുക്കളും ചേർന്ന് അപ്പാർട്ടമെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് കരുതുന്നത്.

രാത്രി രണ്ട് യുവതികൾ വൈശാഖിന്റെ അപ്പാ‌ർട്ട്മെന്റിലേക്ക് പോയെന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ രണ്ട് യുവതികളടക്കം അഞ്ചുപേർ കീഴടങ്ങിയതായാണ് വിവരം. കൂടുതൽ പ്രതികളുണ്ടെന്ന സൂചനയും പൊലീസ് നൽകി. നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത്, ഷീബ, കവിത എന്നിവരാണ് കീഴടങ്ങിയത്. യുവതികളിലൊരാൾ ബംഗളൂരു സ്വദേശിനിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായില്ല. പെൺവാണിഭത്തിനാണ് അപ്പാർട്ട്മെന്റിൽ വൈശാഖ് മുറിയെടുത്തതെന്ന് സമീപവാസികൾ ആരോപിക്കുന്നു.

കരമനയിൽ പെൺവാണിഭ സംഘം സജീവമാകുന്നുണ്ടെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഈ സംഘത്തെപ്പറ്റിയുള്ള പരാതികൾ റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഒരു മാസം മുൻപ് സംഘത്തിന്റെ സ്ഥിരം കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചെങ്കിലും കരമന സ്പെഷ്യൽ ബ്രാഞ്ചും പൊലീസും ആ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. സംഘത്തിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കും ചിലർ പരാതി നൽകിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version