Connect with us

കേരളം

കാപികോ റിസോർട്ട് ഉടമകൾക്ക് കൂടുതൽ കുരുക്ക്; ഊന്നുവലകള്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകേണ്ടി വരും

Published

on

വേമ്പനാട് കായൽ കയ്യേറി റിസോർട്ട് നിർമിക്കുന്നതിനിടെ മത്സ്യത്തൊഴിലാളുകളുടെ ഊന്നുവലകള്‍ നശിപ്പിച്ചതിനും കാപികോ റിസോര്‍ട്ട് നഷ്ടപരിഹാരം നൽകേണ്ടി വരും. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഹർജി വീണ്ടും പരിഗണിക്കാന്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണലിനോട് സുപ്രീംകോടതി നിർദ്ദേശം നല്‍കിയ സാഹചര്യത്തിലാണിത്. ഹര്‍ജി നല്‍കാന്‍ വൈകിയെന്ന കാരണം പറഞ്ഞ് ട്രൈബ്യൂണല്‍ നേരത്തെ ഈ അപേക്ഷ തള്ളിയിരുന്നു.

കാപികോ റിസോര്‍ട്ട് വരുന്നതിന് മുമ്പ് ഈ പ്രദേശത്ത് ഊന്നുവല ഉപയോഗിച്ച് ഉപജീവനം കണ്ടെത്തിയിരുന്നത് 30 മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ്. ചെമ്മീനും മീനും പിടിച്ച് അന്നന്നത്തെ അത്താഴത്തിന് വഴി കണ്ടെത്തിയവര്‍. എന്നാല്‍ കാപികോ റിസോര്‍ട് നിര്‍മാണം തുടങ്ങിയതോടെ എല്ലാം പാളി. വേമ്പനാട്ട് കായല്‍ ഏഴര ഏക്കര്‍ കയ്യേറി മണ്ണിട്ട് നികത്തിയതോടെ ഈ ഭാഗത്തെ ഊന്നുവലകള്‍ നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവിധ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ചേര്‍ത്തല മുന്‍സിഫ് കോടതിയെ സമീപിച്ചപ്പോള്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. റിസോർട്ട് നിര്‍മാണത്തിനെതിരെയുളള ഹര്‍ജിക്കൊപ്പം ഊന്നുവല നശിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒടുവില്‍ ഇവര്‍ ഹൈക്കോടതിയിലെത്തി.

റിസോര്‍ട്ട് നിര്‍മാണം തടഞ്ഞ ഹൈക്കോടതി , ഊന്നുവലകൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ ഹരിതട്രിബ്യൂണലിനെ സമീപിക്കാൻ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഹർജി ട്രിബ്യൂണല്‍ തള്ളി. നിശ്ചിത സമയപരിധിയായ അഞ്ച് വർഷത്തിനുള്ളിൽ ഹർജി നല്‍കിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പക്ഷെ പിന്‍മാറാൻ മല്‍സ്യത്തൊഴിലാളികള്‍ തയ്യാറായില്ല. അറിവില്ലായ്മ കൊണ്ടാണ് ഹര്‍ജി വൈകിയതെന്നും ഇത് മാപ്പാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മാപ്പപേക്ഷ അംഗീകരിച്ച സുപ്രീംകോടതി, ട്രിബ്യൂണലിനോട് ഹർജി വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ടത് രണ്ടു ദിവസം മുമ്പാണ് .ഉത്തരവ് വന്നതിന് തൊട്ടു പിന്നാലെ റിസോട്ടിലെ വില്ലകള്‍ പൊളിഞ്ഞു തുടങ്ങിയെന്നതും ശ്രദ്ധേയമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version