Connect with us

കേരളം

കേരളത്തിൽ കാൻസർ രോഗികളിൽ വൻ വർധനവ്; മുന്നിൽ വടക്കൻ ജില്ലകൾ

Published

on

cancer causing foods

കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ (ആർസിസി) പുതിയ കേസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനവാണ് ഉണ്ടായത്. 2022-23 വർഷത്തിൽ 15,324 പേർക്കാണ് കാൻസർ സ്തിരീകരിച്ചത്. 2020-21 വർഷത്തെ 11,191 എന്ന എണ്ണത്തിൽ നിന്നാണ് ഈ കുതിച്ചുചാട്ടം.

സ്തിരീകരിച്ച രോഗികൾക്ക് പുറമേ, ആർസിസിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റിവ്യൂ കേസുകളിലും മൂന്ന് വർഷത്തിനിടെ 61 ശതമാനം വളർച്ചയാണ് ഉണ്ടായത്. 2020- 21 വർഷത്തെ 1,50,330 എന്ന കണക്കിൽ നിന്ന് 2022- 23 വർഷത്തെ 2,42,129 കണക്കിലേക്കാണ് വർധനവുണ്ടായത്.  വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ് ഇക്കണോമിക് റിവ്യൂ-2024 ലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

കേരളത്തിൽ കാൻസർ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും, ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷൻമാരിൽ കാൻസർ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ മലബാർ കാൻസർ സെൻ്ററിൽ (എംസിസി) 2022-23 ൽ 7,795 പുതിയ കേസുകളും, കൊച്ചിൻ കാൻസർ റിസർച്ച് സെൻ്ററിൽ (സിസിആർസി) 1,606 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. 7,142 എന്ന ശരാശരിയിൽ എല്ലാ വർഷവും എംസിസി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഫെബ്രുവരി നാലിന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തുടക്കത്തിൽ, സേവനം ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗങ്ങളിലായിരിക്കും പ്രവർത്തനം ആരംഭിക്കുക. രോഗ നിർണ്ണയം കഴിയുന്നത്ര നേരത്തെ കണ്ടെത്തുന്നതിനുള്ള കാൻസർ നിയന്ത്രണ നടപടികൾ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷമാണ് കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധന ആരംഭിച്ചത്. 30 വയസ്സിന് മുകളിൽ പ്രായമുള്ള 1.53 കോടി ആളുകളെ ആരോഗ്യവകുപ്പ് പരിശോധിച്ചതായി സർവേ ഉദ്ധരിച്ച് ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ ആർസിസിയിലെയും എംസിസിയിലെയും ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കാൻസർ വിവരങ്ങൾ പ്രകാരം, പുരുഷന്മാരിൽ ശ്വാസകോശ അർബുദവും, സ്ത്രീകളിൽ സ്തനാർബുദവും കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലെ ജനങ്ങളിൽ വൻകുടലിലെനെ ബാധിക്കുന്ന കാൻസർ കേസുകൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.

ജീവിതശൈലി മാറ്റങ്ങൾ, മദ്യത്തോടും പുകയിലയോടുമുള്ള അമിതമായ ആസക്തി, വൈറ്റ് കോളർ ജോലികളോടുള്ള അടുപ്പം, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ശാരീരിക അദ്ധ്വാനത്തിന്റെ അപര്യാപ്തത, ഉയർന്ന സമ്മർദ്ദം എന്നിവയാണ് കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ ഉയർന്ന വ്യാപനത്തിനുള്ള കാരണമെന്ന അവലോകനം പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version