Connect with us

കേരളം

കരുവന്നൂര്‍: വായ്പ അടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന് പരാതി, ഇഡിയോട് നിലപാട് തേടി ഹൈക്കോടതി

Published

on

HC 3

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇഡിയോട് നിലപാട് തേടി. ബുധനാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. എതിര്‍പ്പ് ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ ഇഡിയുടെ പക്കലാണെന്ന് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി അറിയിച്ചതിനെത്തുടർന്നാണ് നടപടി.

അതേസമയം, കരുവന്നൂർ ബാങ്കിന് സാമ്പത്തിക സഹായം നൽകാനുള്ള കേരള ബാങ്ക് നീക്കത്തിന് എതിരെ ബിജെപി രം​ഗത്തെത്തി. കേരളാ ബാങ്കിന്റെ പണം എടുത്തല്ല കരുവന്നൂർ ബാങ്കിനെ സഹായിക്കേണ്ടത്. കരുവന്നൂർ ബാങ്കിൽ പണം നഷ്ടമായവർക്ക് സിപിഎമ്മാണ് പണം നൽകേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂരിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ സിപിഐഎം കേരള ബാങ്കിന്റെ സഹായം തേടുന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.

കരുവന്നൂരിലും കണ്ടലയിലും നടന്നത് കൊള്ളയാണ്. എം കെ കണ്ണന്റെ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത് കണ്ണൂർ ലോബിയുടെ പണമാണെന്നും, സിപിഐഎമ്മും യുഡിഎഫും അഴിമതിക്കായി സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ചതായും സുരേന്ദ്രൻ ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം19 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം20 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം21 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം22 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം23 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം24 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version