Connect with us

കേരളം

വിഴിഞ്ഞം; നഷ്‌ടക്കണക്കുകൾ എണ്ണിപ്പറഞ്ഞ് ഫാ. യൂജിൻ പെരേര; സർക്കാർ ഉറപ്പുകൾ പാഴായി,

1500x900 1380496 untitled 1

വിഴിഞ്ഞം സമരം അവസാനിച്ച് മാസങ്ങൾ പിന്നിട്ടിട്ടും സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം വലിയ ആഘാതമാണ് വലിയതുറ, പൂന്തുറ, വേളി വെട്ടിനാട്‌ മേഖലകളിൽ ഉണ്ടാക്കുന്നത്. തീരം സംരക്ഷിക്കാമെന്നായിരുന്നു അന്ന് സർക്കാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഇന്നലെ ചെറിയ കാറ്റും മഴയും വന്നപ്പോൾ തന്നെ വെട്ടിനാട്‌ മേഖലയിൽ തകർന്നത് എട്ട് വീടുകളാണെന്ന് യൂജിൻ പെരേര പറയുന്നു.

പൊഴിയൂരിലെയും കൊല്ലങ്കോടിലെയും റോഡുകൾ തകർന്ന നിലയിലാണ്. 1972ലാണ് വിഴിഞ്ഞത്ത് മൽസ്യബന്ധന ഹാർബർ വന്നത്. ഹാർബർ വന്നതിന് ശേഷം പനത്തുറയിൽ മൂന്ന് അമ്പലങ്ങൾ മാറ്റിവെച്ചു. പൂന്തുറയിൽ ധാരാളം വീടുകൾ പോയി. ബീമാ പള്ളിയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. വലിയ തുറ വരെയായിരുന്നു ആഘാതം.

2015ൽ വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് വേണ്ടി ഒരു കിലോമീറ്റർ നീളമുള്ള പുലിമുട്ട് ഇടാൻ തുടങ്ങിയതിന് ശേഷം കോവളത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം നശിച്ചു. 2022 വരെയുള്ള കണക്കുകളിൽ 250ഓളം വീടുകൾ പുലിമുട്ട് നിർമാണം കാരണം നഷ്ടപ്പെട്ടു. കണക്കുകൾ ഇനിയും പൂർത്തിയാകാനുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഞങ്ങളുടെ പക്കലുണ്ട്. ഇനിയും കണക്കുകൾ പൂർത്തിയാകാനുണ്ട്; യൂജിൻ പെരേര പറയുന്നു.

സർക്കാർ അന്തിമറിപ്പോർട്ട് പുറത്തുവിടുമെന്ന് പറഞ്ഞ സമയം കഴിഞ്ഞതിനാലാണ് ജനകീയ പഠന കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് പരിസ്ഥിതി വിദഗ്ധരോടടക്കം ചർച്ച ചെയ്ത ശേഷം പുറത്തുവിടുമെന്നും യൂജിൻ പെരേര പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ 2022 ജൂലൈ 20നാണ് ലത്തീന്‍ അതിരൂപത സമരം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് തുറമുഖത്തിനുള്ളിലേക്ക് ഇരച്ചുകയറി നിര്‍മാണം തടസപ്പെടുത്തി. അങ്ങനെ ആ സമരം മാസങ്ങള്‍ നീണ്ടു. ഇതിനിടയില്‍ സമരനേതാക്കളുമായി സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഊരിത്തിരിഞ്ഞില്ല.

നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തുടങ്ങി ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമരം കൂടുതല്‍ ആളിപ്പടര്‍ന്നു. കരയും കടലും ഒരുപോലെ പ്രതിഷേധത്തിന് വേദിയായി. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന സാഹചര്യത്തിലേക്ക് എത്തി. ഇതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലത്തീന്‍സഭയ്ക്കും സമരം അവസാനിപ്പിക്കേണ്ടിവന്നു.

സമരം തീര്‍ന്നെങ്കിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരച്ചവര പോലെയായി. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എത്രയവും വേഗം നല്‍കുമെന്ന് പറഞ്ഞതല്ലാതെ  പിന്നീട് മറ്റൊന്നും സംഭവിച്ചില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന്റെ മേശപുറത്ത് എത്തിയില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version