Uncategorized
തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു
കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ ലിറ്ററിന് 35 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.55 രൂപയും ഡീസല്‍ ലിറ്ററിന് 74.14 രൂപയുമായി. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 50 പൈസ വർധിച്ച് 79.20 രൂപയും ഡീസല്‍ ലിറ്ററിന് 55 പൈസ ഉയർന്ന് 73.58 രൂപയുമായിരുന്നു വില. ഇതോടെ എട്ട് രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.
കൊച്ചിയിൽ ലിറ്ററിന് ഇന്ന് 34 പൈസ ഉയർന്ന് പെട്രോൾ ലിറ്ററിന് 79.548 രൂപയാണ് വില. ഡീസലിന് 74.145 രൂപയ്ക്ക് വിൽപന നടക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.96 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 75.58 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 79.90 രൂപയ്ക്കും ഡീസൽ ലിറ്ററിന് 74.49 രൂപയ്ക്കും വിൽപന നടക്കുന്നു.
രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.23 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.27 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 86.04 രൂപയ്ക്കും ഡീസൽ ലിറ്ററിന് 76.69 രൂപയ്ക്കും വ്യാപാരം നടക്കുന്നു.
ലോക്ക്ഡൗൺ കാലം ആരംഭിച്ച് 83 ദിവസത്തോളം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ വിലവർധന നടപ്പിൽ വന്നതിനുശേഷം തുടർച്ചയായ 13 ദിനങ്ങളിലും വർധന രേഖപ്പെടുത്തുകയായിരുന്നു. മുൻപ് ചില സംസ്ഥാനങ്ങള്‍ വാറ്റ് വര്‍ധിപ്പിച്ചത് വില വര്‍ധനവിന് ഇടയാക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആനുപാതികമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനാൽ ഇത് റീടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.