Connect with us

കേരളം

ആറു മാസം കഴിയുമ്പോൾ കോവിഡ് ജലദോഷം പോലെയാകും; കേരളത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധർ

Published

on

രാജ്യവും സംസ്ഥാനവും കോവിഡിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ അവസ്ഥ അങ്ങനെയല്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നാണ്. അതിനിടെയാണ് കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായുള്ള സൂചനകളും ഉയരുന്നത്.

അതിനിടയില്‍ ഒരു ആശ്വാസ വാര്‍ത്തയുണ്ട്. രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ കോവിഡിന്റെ തീവ്രത കുറഞ്ഞു തുടങ്ങുമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരി നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത ആറു മാസത്തിനുള്ളില്‍ തീവ്രത കുറയുമെന്നാണ് കരുതുന്നത്. ഡോ. സുജീത് സിംഗ് പറഞ്ഞു. അടുത്തെങ്കിലും കോവിഡ് നമ്മെ വിട്ടുപോകില്ല എന്ന സൂചനയാണ് ഡോ. സുജീത് സിംഗ് നല്‍കുന്നത്. കോവിഡ് രോഗം സമൂഹത്തില്‍ തുടരും. എന്നാല്‍, ഫ്ളു പോലെ കൈാര്യം ചെയ്യാന്‍ എളുപ്പമാകുന്ന തരത്തിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു.

മരണനിരക്കും വ്യാപനത്തോതും കുറയ്ക്കാന്‍ കഴിയണം. അങ്ങനെയാണെങ്കില്‍ സ്ഥിതി നിയന്ത്രിക്കാനാവും. കേരളം ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള കേരളം തിരിച്ചുവരവിന്റെ പാതയിലാണ്.

വാക്സീനാണ് ഏറ്റവും വലിയ പ്രതിരോധം. 70 കോടി ആളുകള്‍ക്കു വാക്സിന്‍ നല്‍കിക്കഴിഞ്ഞു. വാക്സീന്റെ ഫലപ്രാപ്തി 70 ശതമാനം ആണെങ്കില്‍ 50 കോടി ആളുകള്‍ക്കും പ്രതിരോധ ശേഷി ലഭിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് തന്നെ 30 ശതമാനത്തോളം പ്രതിരോധശേഷി നല്‍കും. ആദ്യ ഡോസ് ലഭിച്ച 30 കോടി പേര്‍ക്കും ഇത്രത്തോളം പ്രതിരോധശേഷിയുണ്ടെന്നും ഡോ. സുജീത് സിങ് പറഞ്ഞു.

വാക്സീനേഷനു ശേഷവും ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. 30 ശതമാനത്തോളം പേര്‍ക്ക് വാക്സീന്‍ എടുത്തതിനു ശേഷവും കോവിഡ് ബാധിക്കുന്നുണ്ട്. വൈറസിന്റെ പുതിയ വകഭേദമാണ് ഇതിനു കാരണം.

വാക്സീന്‍ എടുത്ത് 70 മുതല്‍ 100 ദിവസത്തിനുള്ളില്‍ പ്രതിരോധ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നതെന്നും ഡോ. സുജീത് സിങ് വിശദീകരിച്ചു. മൂന്നാം തരംഗ വാര്‍ത്തകള്‍ അദ്ദേഹം നിരാകരിച്ചു. മൂന്നാം തരംഗം ശക്തമാകാന്‍ പാകത്തില്‍ ഇന്ത്യയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോ. സിങ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version