കേരളം
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നാൽ വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റും ക്ഷേമ പെൻഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. ഇതിലൂടെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രത്യേക കാരണങ്ങളൊന്നും പറയാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്തിനാണെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അങ്ങനെ ഒരുതാല്‍പര്യത്തിന് വഴങ്ങിക്കൊടുത്തത് എന്തിനാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് കേരള പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഴക്കടൽ മത്സ്യബന്ധ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളൊന്നും ഒരു ഭയങ്കര കാര്യമല്ല. എല്ലാ വിവാദങ്ങളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. ഇതിന് പിന്നിൽ തുടക്കം മുതലേ ഗൂഢാലോചനയുണ്ട്. ചെന്നിത്തലയ്ക്ക് ഒപ്പമുള്ളയാളും നേരത്തേയുള്ളയാളും ഗൂഢാലോചനയിൽ പങ്കാളികൾ ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അന്വേഷണത്തിൽ ഗൂഡലോചന തെളിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇഎംസിസിയുമായുണ്ടാക്കിയ ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത് വന്നിരുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്നായിരുന്നു പുറത്ത് വന്ന വിവരം.