കേരളം
ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ചു; മാറ്റുന്നത് ഇരുപത്തി ഏഴാം തവണ
ലാവ്‌ലിൻ അഴിമതി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഇരുപത്തി ഏഴാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ അപേക്ഷ നൽകിയിരുന്നു.
എതിര്‍ കക്ഷികളിലൊരാളായ എ. ഫ്രാന്‍സിസ് ആണ് അപേക്ഷ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്. അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേസ് നീട്ടണമെന്നായിരുന്നു അപേക്ഷയിൽ നൽകിയ നിർദ്ദേശം.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ. ഫ്രാന്‍സിസ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സമയത്ത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവ്‍ലിന്‍ കേസ് സുപ്രീംകോടതി പരിഗണിച്ചില്ല. കേന്ദ്ര സഹായത്തോടെയാണ് കേസ് പലപ്പോഴും മാറ്റി വെക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ. ഫ്രാന്‍സിസ്. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവ്‍ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു. അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചാല്‍ വോട്ടെടുപ്പ് ദിവസം ലാവ്‍ലിന്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒഴിവാകും.