Connect with us

കേരളം

പൊലീസിനെ തള്ളി കോടിയേരി; സന്ദീപിന്റെ അരുംകൊല ആസൂത്രിതം

1604673717 1108448609 KODIYERIBALAKRISHNAN

തിരുവല്ലയിലെ സിപിഎം പ്രവർത്തകൻ സന്ദീപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞ പൊലീസ് നടപടിയെ കോടിയേരി വിമർശിച്ചു.

2016നു ശേഷം കേരളത്തിൽ സിപിഎമ്മിന്റെ 20 പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ്എസ് സംഘമാണ്. ഇതിനകം കേരളത്തിൽ ആർഎസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളിൽ 588 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങൾ നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേരളത്തിൽ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ലെന്നും കോടിയേരി പറഞ്ഞു.

കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഇവരെ അമർച്ച ചെയ്യാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആർഎസ്എസ് ഉയർത്തുന്ന പ്രകോപനത്തിൽ അകപ്പെട്ടു പോകാതെ പ്രതിഷേധിക്കണം. പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. മുസ്ലീം, ക്രിസ്ത്യൻ, എസ് സി , എസ്ടി എന്നിവർക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണ്.

കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടെ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരേയും അവരുടെ ആരാധാനാലയങ്ങൾക്കെതിരേയും മുന്നൂറിൽപ്പരം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. അസമിലും ഉത്തർപ്രദേശിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ- ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പെരിയയിലെ ഇരട്ട കൊലപാതകം പ്രാദേശിക പ്രശ്നത്തിന്റെ പേരിലുണ്ടായ സംഭവമാണെങ്കിലും അന്നു തന്നെ സിപിഎം തള്ളിപറഞ്ഞിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങൾ കൊലപാതകത്തിലെത്താൻ പാടില്ലെന്നാണു പാർട്ടി നിലപാട്. പാർട്ടി മുൻകൈ എടുത്ത് അക്രമം ഉണ്ടാകാൻ പാടില്ല. മുൻ എംഎൽഎ കേസിൽ പ്രതിയായാൽ കുറ്റവാളിയാകില്ല. താനും കൊലക്കേസിൽ പ്രതിയായിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ടയാളെ നേരിട്ടു കണ്ടിട്ടില്ല. പെരിയ കേസിൽ, ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നയുടനെ സിബിഐ പാർട്ടിക്കാരെ പിടിക്കുകയാണ്. ഇത്തരം രാഷ്ട്രീയ നിലപാടുകളെ എതിർക്കും. നിരപരാധികളുടെ കൂടെ പാർട്ടി ഉണ്ടാകും, കുറ്റവാളികളുടെ കൂടെ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം21 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം24 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version