Connect with us

കേരളം

ആശുപത്രികളുടെ സുരക്ഷയ്ക്കായി വിമുക്തഭടൻമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

ആശുപത്രികളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐ എ എസ് രചിച്ച ‘ക്രിയേറ്റിങ് വാല്യു ഇന്‍ ഹെല്‍ത്ത് കെയര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിരവധി ആളുകള്‍ വരുന്ന സ്ഥലമാണ് ആശുപത്രികള്‍. ഇവിടെ ശരിയായ രീതിയിലുള്ള സുരക്ഷാ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമുക്തഭടൻമാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ വികസന സമിതികള്‍ വഴി പുതുതായി നിയമിക്കുന്ന സുരക്ഷാജീവനക്കാര്‍ വിമുക്ത ഭടൻമാരായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

നിലവിലുള്ളവരെ പിരിച്ചുവിടുമെന്ന് ഇതിനര്‍ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ ഏറ്റവുമടുത്തുള്ള പോലീസ് എയിഡ് പോസ്റ്റിലേക്ക് കൂടി നല്‍കിയാല്‍ മേല്‍നടപടികള്‍ പെട്ടന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വികസിത രാജ്യങ്ങള്‍ പോലും കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വലിയ തോതില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ കേരളം പിടിച്ചു നിന്നത് ആരോഗ്യമേഖലയിലെ ജനകീയ ബദല്‍ കൊണ്ടാണ്. അത്തരം കാര്യങ്ങളെപ്പറ്റി ഗഹനമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ആരോഗ്യമേഖലയുടെ അടുത്തഘട്ടത്തില്‍ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജ്മന്‍റ്, ചികിത്സാരീതിയിലെ പരിഷ്കരണങ്ങള്‍, നയരൂപീകരണം തുടങ്ങിയവയെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നതാണ് ഡോ. കെ ഇളങ്കോവന്‍ എഴുതിയ പുസ്തകം. ഭരണനിര്‍വഹണത്തിന്‍റെ വലിയ തിരക്കുകള്‍ക്കിടയിലും താന്‍ സ്വായത്തമാക്കിയ അറിവുകള്‍ സാമൂഹ്യനൻമയ്ക്കും പുരോഗതിയ്ക്കുമായി ഉപയോഗിക്കുന്നതിനാണ് ഡോ. ഇളങ്കോവന്‍ തയ്യാറായിരിക്കുന്നത്. ഇത് ഒരു മാതൃകയാണെന്നും ആരോഗ്യരംഗത്തെ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും വാദഗതികള്‍ക്കും ഈ പുസ്തകം വഴി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിലെ ഭരണ നിര്‍വഹണം, ദൈനംദിന ഇടപെടല്‍ എന്നിവയ്ക്ക് വ്യക്തമായ രൂപരേഖ ഈ പുസ്തകം നല്‍കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും ആവശ്യമായവ ഉള്‍ക്കൊണ്ട് സ്വയം നവീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് പൊതു ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ കഴിയുന്നതിലും താഴെ നിറുത്തുക, രോഗികളെ ഐസിയുവിലേക്കെത്താതെ നോക്കുക എന്നീ രണ്ട് വെല്ലുവിളികളും കേരളം ഫലപ്രദമായി നേരിട്ടുവെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ ആരോഗ്യപരിപാലന സംവിധാനത്തിന്‍റെ മികവാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version