Connect with us

കേരളം

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

Published

on

kseb job.jpeg

പുനഃസംഘടനയുടെ പേരിൽ സെക്ഷൻ ഓഫിസുകൾ നേരിടുന്ന ജീവനക്കാരുടെ ഗുരുതര ക്ഷാമം പരിഹരിക്കാൻ കരാർ നിയമനത്തിന് കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവ്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സെക്ഷൻ ഓഫിസുകളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള തസ്തികകളിലാണ് കരാർ നിയമനത്തിന് നിർദേശിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരെയും പരിചയസമ്പന്നരെയും നിയമിക്കാം. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി.

കെ.എസ്.ഇ.ബിയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന ലൈൻമാൻ, ഇലക്ട്രിസിറ്റി വർക്കർ തസ്തികകളിലായി രണ്ടായിരത്തിലേറെ ജീവനക്കാരുടെ കുറവാണുള്ളത്. ഏപ്രിൽ -മേയ് മാസങ്ങളിലാണ് 119 ലൈൻമാൻമാരും 34 മസ്ദൂർമാരും 388 ഓവർസിയർമാരും വിരമിക്കുന്നത്. ഇത്ര ഗുരുതര ആൾക്ഷാമം അനുഭവപ്പെട്ടിട്ടും പുനഃസംഘടന കഴിയുംവരെ സ്ഥിരനിയമനമില്ലെന്ന് കെ.എസ്.ഇ.ബി പി.എസ്.സിയോട് നിലപാട് വ്യക്തമാക്കിയിരുന്നു. സർവിസ് സംഘടനകൾ ഇക്കാര്യം കാര്യമായി ഉന്നയിച്ചില്ലെങ്കിലും ഈ താൽക്കാലിക നിയമന നിരോധനം യുവജനങ്ങളിൽ വ്യാപക എതിർപ്പിനിടയാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാരുടെ ക്ഷാമം നേരിട്ടപ്പോൾ ‘പവർ ബ്രിഗേഡ്’ എന്ന പേരിൽ 65 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ തിരിച്ചുവിളിച്ച് താൽക്കാലിക നിയമനം നടത്തിയിരുന്നു. അതേ മാതൃകയിൽ അതേ യോഗ്യതയിൽ അടുത്ത ആഗസ്റ്റ് വരെ സേവനകാലാവധി നിശ്ചയിച്ച് നിയമനം നടത്താനാണ് ഉത്തരവ്. ഓരോ സെക്ഷനിലെയും കുറവുള്ള ജീവനക്കാരുടെ എണ്ണവും അവശ്യം വേണ്ട ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇലക്ട്രിക്കൽ സർക്കിളുകളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിൽ വേണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

വർഷങ്ങളായി സെക്ഷൻ ഓഫിസുകളിൽ താഴെ തസ്തികകളിൽ നിയമനം നടക്കാത്തിനാൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. കരാറടിസ്ഥാനത്തിൽ തുച്ഛവേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് കുറച്ചെങ്കിലും പരിഹാരം കാണുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ ചെയ്യുന്ന കഠിനാധ്വാനത്തിന് കെ.എസ്.ഇ.ബി പ്രതിദിനം നൽകിവന്നിരുന്നത് 675 രൂപ മുതലാണ്.

അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പുതുതായി ആരും വരുന്നുമില്ല. വേതനം 750 രൂപയാക്കി വർധിപ്പിച്ചാണ് ഇപ്പോൾ കരാർ നിയമനത്തിന് ക്ഷണിച്ചിട്ടുള്ളത്. ഇലക്ട്രിസിറ്റി വർക്കർമാർക്ക് പണ്ട് പത്താം ക്ലാസ് പരാജയമായിരുന്നു യോഗ്യത. അത് ഒഴിവാക്കി ടെക്നീഷ്യൻ എന്ന പേരിൽ ഐ.ടി.ഐ യോഗ്യതയുള്ളവരെ എടുക്കാനുള്ള ചർച്ച തുടങ്ങിയിട്ട് അഞ്ചുവർഷമായി. ഇതുവരെ തീരുമാനം വന്നിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version