ദേശീയം
ഡൽഹിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് വേണം’; വിമര്‍ശനവുമായി സുപ്രീംകോടതി
![1604629250 1402692495 SUPREMECOURT](https://citizenkerala.com/wp-content/uploads/2020/11/1604629250-1402692495_SUPREMECOURT.jpeg)
കേന്ദ്രത്തിന് എതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ഡൽഹിക്ക് നല്‍കുന്ന ഓക്സിജന്‍റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഓക്സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം.
ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും, പണി അറിയില്ലെങ്കില്‍ ഐഐടിയെ ചുമതലപ്പടുത്താനും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കോടതിയലകഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ഡൽഹി ഹൈക്കോടതി നീങ്ങിയത്.
കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഏതുവിധേനയും ഡൽഹിക്ക് ലഭിക്കേണ്ട മുഴുവൻ ഓക്സിജനും നൽകണമെന്ന് ഉത്തരവിട്ട ഡൽഹി കോടതി കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.
എത്രയും വേഗത്തിൽ 700 മെട്രിക് ടൺ ഓക്സിജൻ ഉടൻ നൽകാതെ ഒരു വഴിയുമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി ഓക്സിജൻ ക്ഷാമം സംബന്ധിച്ച് നിരവധി നിവേദനങ്ങൾ കേൾക്കുന്ന ജഡ്ജിമാർ കൂട്ടിച്ചേർത്തു.