കേരളം
പരസ്യ പ്രചരണം അവസാനിച്ചു; കൊല്ലത്ത് വ്യാപക അക്രമം
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം അവസാനിച്ചതോടെ കൊല്ലത്ത് വ്യാപക അക്രമം. കൊല്ലം കരുകോണില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചടയമംഗലത്തും കരുനാഗപ്പളളിയിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിനിടെയാണ് കൊല്ലം കരുകോണില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതേതുടന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചലിലെ കോണ്‍ഗ്രസ് ഓഫീസില്‍ വാളുമായി എത്തി യുവാവ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. അഞ്ചല്‍ സ്വദേശി ഷാനുവിനെ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കലില്‍ ബിജെപിയുടെ പ്രചാരണ വാഹനത്തിനു നേരെ സി.പി.എം ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.