കേരളം
കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും
കെ.എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടീസ് ഇന്ന് നൽകിയേക്കും. അതേസമയം കെ.എം ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ നൽകും.
ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണത്തെ കുറിച്ചും രേഖകളെ കുറിച്ചും റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു.
അതേസമയം വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായി വിജിലന്‍സ് പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ഷാജി വിജിലന്‍സിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ.എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശി എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്.നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.