ദേശീയം
വിവാഹരാത്രി ദമ്പതിമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു
വിവാഹരാത്രി ദമ്പതിമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം. മെയ് 30ന് വിവാഹിതരായ പ്രതാപ് യാദവും (22) പുഷ്പയും (20) അന്ന് രാത്രി മുറിയിലേക്ക് പോയി. പിറ്റേന്ന് രാവിലെ ഇരുവരെയും മുറിയ്ക്കുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇരുവരും മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് കണ്ടെത്തിയത്.
ദമ്പതികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങളൊന്നും മുമ്പുണ്ടായിരുന്നില്ല. രണ്ടുപേർക്കും എങ്ങനെ ഒരേ ദിവസത്തിൽ ഏകദേശം ഒരേസമയം എങ്ങനെ ഹൃദയാഘാതമുണ്ടായി എന്നത് പൊലീസിനെ കുഴക്കുന്നു. ദുരൂഹത നീക്കുന്നതിനായി രണ്ട് മൃതദേഹങ്ങളുടെയും ആന്തരികാവയവങ്ങൾ ലഖ്‌നൗവിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ബൽറാംപൂർ പൊലീസ് സൂപ്രണ്ട് പ്രശാന്ത് വർമ പറഞ്ഞു. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും ഉറങ്ങുമ്പോൾ ശ്വാസംമുട്ടൽ മൂലം ഹൃദയസ്തംഭനം ഉണ്ടായേക്കാമെന്നും സംശയിക്കുന്നു.