Connect with us

Kerala

സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷൻ ലഭിച്ചു; സിഎജി

Published

on

Screenshot 2023 09 14 153954

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന സിആന്‍ഡ്എജി റിപ്പോര്‍ട്ട് നിയമസഭയില്‍. നാല് വിഭാഗങ്ങള്‍ സംബന്ധിച്ച് നാല് റിപ്പോര്‍ട്ടുകളാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അക്കൗണ്ടിംഗ് രീതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

പെന്‍ഷന്‍ കമ്പനി അധിക വായ്പ സമാഹരിച്ചുവെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ കമ്പനിയിലും പഞ്ചായത്ത് ഡയറക്ടറേറ്റിലും പരസ്പരവിരുദ്ധമായ കണക്കുകളാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ഗുണഭോക്താക്കളെ അംഗീകരിച്ചു. അപേക്ഷ സമര്‍പ്പിക്കാതെ പോലും ഗുണഭോക്താക്കളെ ചേര്‍ത്തു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചു. ഇനത്തില്‍ 39.27 കോടി രൂപ ചെലവായി. പെന്‍ഷന്‍ കമ്പനിയിലും പഞ്ചായത്തില്‍ ഡയറക്ടറേറ്റിലെ ഡിവിഡി സെല്ലിലും അക്കൗണ്ട് ബുക്കുകള്‍ പരിപാലിക്കുന്നില്ല തുടങ്ങിയ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.

യോഗ്യരായ കാല്‍ ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ പെയ്‌മെന്റ്കള്‍ നിരസിക്കപ്പെട്ടുവെന്ന ഗുരുതര കണ്ടെത്തലും സിഎജി റിപ്പോര്‍ട്ടിലുണ്ട്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കിയ പണം തിരിച്ചു പിടിച്ചിട്ടില്ല. ഈ ഇനത്തില്‍ 4.08 കോടി രൂപ തിരിച്ചു പിടിക്കാനുണ്ട്. 75 വയസ്സ് തികയുന്നതിന് മുമ്പ് ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ചു നിരക്കില്‍ പെന്‍ഷന്‍ വിതരണം ചെയ്ത ഇനത്തില്‍ 10.11 കോടി രൂപ നഷ്ടമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നികുതി പിരിവുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. റവന്യു വിഭാഗം നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകള്‍ വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കാത്തതാണ് നികുതി നഷ്ടത്തിന് കാരണമായത്. ആര്‍ടിഎ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയതായും കണ്ടെത്തലുണ്ട്. ബാര്‍ ലൈസന്‍സ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കരാറുകാര്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പിനെതിരെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊതു മരാമത്ത് വകുപ്പിനെതിരെയും സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. കരാറുകാര്‍ക്ക് അനര്‍ഹമായി ആനുകൂല്യം നല്‍കി. ടാര്‍ വാങ്ങുന്നതിലെ വ്യവസ്ഥകള്‍ ലംഘിച്ച കരാറുകാര്‍ക്ക് അനര്‍ഹമായി അനുകൂല്യം നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. 4.98 കോടി രൂപയാണ് ഈ രീതിയില്‍ അനര്‍ഹമായി നല്‍കിയത്. ബൈപ്പാസ് റോഡുകളുടെ പൂര്‍ത്തീകരണത്തിലെ കാലതാമസവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ പിഡബ്ല്യുഡി മാന്വലിലെ വ്യവസ്ഥകള്‍ ലംഘിച്ചു. ഇതിന്റെ ഭാഗമായി 54.08 കോടിരൂപ നിഷ്ഫലമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബൈപാസ് റോഡ് പ്രവൃത്തികള്‍ അപൂര്‍വമായി തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2019-21 കാലയളവിലുള്ള സിഎജി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Read Also:  സ്‌കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന യുവാക്കള്‍ക്കായി പോലീസ് അന്വേഷണം

ബ്രഹ്‌മപുരം പ്ലാന്റ് സംബന്ധിച്ചും സിഐജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ബ്രഹ്‌മപുരത്തെ സംസ്‌കരണ കേന്ദ്രത്തില്‍ ലീച്ചേറ്റ് പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഞെളിയന്‍ പറമ്പിലെ സംസ്‌കരണ കേന്ദ്രത്തിലും സ്ഥിതി സമാനം എന്ന് ചൂണ്ടിക്കാണിച്ച സിഎജി ബ്രഹ്‌മപുരത്തും ഞെളിയന്‍ പറമ്പിലും ജൈവ മാലിന്യം മാത്രം എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ലീച്ചേറ്റ് സംസ്‌കരിക്കാന്‍ പ്ലാന്റ് സ്ഥാപിക്കണമെന്നും സമീപത്തെ ജലാശയങ്ങളും കൃഷിയിടങ്ങളും മലിനമാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നഗരസഭയോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also:  പൈപ്പ് പൊട്ടി വെള്ളക്കെട്ട്, പരിഹരിക്കാനെത്തി തോടായി
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design 2023 09 27T164206.033 Untitled design 2023 09 27T164206.033
Kerala4 mins ago

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് കാറുടമയുടെ ക്രൂരമർദനം

heavy rain kerala yellow alert heavy rain kerala yellow alert
Kerala39 mins ago

ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ

images (2) images (2)
Kerala41 mins ago

‘2018’ ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

Screenshot 2023 09 27 141450 Screenshot 2023 09 27 141450
Kerala3 hours ago

ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം; കാന്തല്ലൂരിന് ദേശീയ അംഗീകാരം

Cabinet decisions 27 09 2022 Cabinet decisions 27 09 2022
Kerala3 hours ago

സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Screenshot 2023 09 27 125313 Screenshot 2023 09 27 125313
Kerala3 hours ago

ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളി‌ൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Screenshot 2023 09 27 115444 Screenshot 2023 09 27 115444
Kerala4 hours ago

‘അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നല്ലേ ഇഡി, അറസ്റ്റിനെ ഭയമില്ല’: എംകെ കണ്ണൻ

Untitled design 2023 09 27T104449.230 Untitled design 2023 09 27T104449.230
Kerala6 hours ago

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

V D Satheeshan against kerala govt on ksrtc salary crisis V D Satheeshan against kerala govt on ksrtc salary crisis
Kerala6 hours ago

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് വി ഡി സതീശൻ

Screenshot 2023 09 27 103749 Screenshot 2023 09 27 103749
Kerala6 hours ago

ജയിലിൽ ഫോൺ വിളിക്കാൻ സഹായം, കൈക്കൂലി; കുറ്റസമ്മതം നടത്തി പ്രിസൺ ഓഫീസര്‍, കേസില്‍ പ്രതി ചേര്‍ക്കും

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ