കേരളം
ചോദ്യങ്ങളുമായി ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകി; കേരളാ സർവ്വകലാശാലയ്‌ക്കെതിരെ വിവരാവകാശ കമ്മീഷൻ
കേരള സർവ്വകലാശാലയ്‌ക്കെതിരെ വിമർശനവുമായി വിവരാവകാശ കമ്മീഷൻ. കേരള സർവ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്ന് വിവരാവകാശ കമ്മീഷൻ ചെയർമാൻ വിൽസൺ എം പോൾ വ്യക്തമാക്കി. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് സർവ്വകലാശാലയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകിയതിന് സർവ്വകലാശാലയ്‌ക്കെതിരെ നടപടിയും സ്വീകരിച്ചിരിക്കുകയാണ്. രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും ബോധവത്കരണ ക്ലാസ് നൽകണമെന്നാണ് കമ്മീഷണറുടെ നിർദ്ദേശം.
സൈക്കോളജിസ്റ്റ് വകുപ്പ് മേധാവി ഇമ്മാന്യുവലിന്റെ പരാതിയിലാണ് നടപടി. ജോയിന്റ് രജിസ്ട്രാർ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് വിവരാവകാശ കമ്മീഷണർ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രാർക്കും ജോയിന്റ് രജിസ്ട്രാർക്കും ബോധവത്കരണ ക്ലാസ് നൽകണമെന്നും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.