ദേശീയം
സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
സ്വകാര്യ പങ്കാളിത്തത്തോടെ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. 7200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.
സ്വകാര്യമേഖലയുടെ പിന്തുണയോടുകൂടി ഇന്ത്യന്‍ റെയില്‍വേ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി.
ഇതിനായാണ് ഇന്ത്യന്‍ റെയില്‍വേ ടെന്‍ഡറുകള്‍ വിളിച്ചിരിക്കുന്നത്. നിശ്ചിത യോഗ്യതയുള്ള സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കാളികളാവാം. 7200 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യം വെച്ചിരിക്കുന്നത്. 29 ജോഡി എഞ്ചിനുകളും ഉന്നതനിലവാരമുള്ള 40 ജോഡി ബോഗികളും ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കുക.
ഈ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് സ്വകാര്യ പങ്കാളിത്തത്തോടു കൂടി റെയില്‍വേയുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇന്നലെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.