Connect with us

കേരളം

മോന്‍സന്റെ വീട്ടിലെ ആനക്കൊമ്പ് നിര്‍മ്മിച്ചത് ഒട്ടകത്തിന്റെ എല്ലുകൊണ്ട്; ദശാവതാര ശില്‍പ്പം താനുണ്ടാക്കിയതെന്ന വെളിപ്പെടുത്തലുമായി ശില്‍പ്പിയും

Published

on

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പ്. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് സംശയം. മോന്‍സന്റെ വീട്ടിലെ ശില്‍പങ്ങളൊന്നും ചന്ദനത്തില്‍ തീര്‍ത്തതല്ലെന്നും വനംവകുപ്പിന്റെ വിലയിരുത്തല്‍. മോന്‍സന്റെ വീടുകളില്‍ പൊലീസും വനംവകുപ്പും മോട്ടോര്‍വാഹന വകുപ്പും സംയുക്തപരിശോധന നടത്തി. ഒട്ടകത്തിന്റെ എല്ല് പോളിഷ് ചെയ്തതാണെന്ന് മോന്‍സന്‍ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഈ ആനക്കൊമ്പ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ അയച്ച് പരിശോധിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കൂടാതെ, മോന്‍സന്റെ വീട്ടില്‍ നിന്നും ശംഖുകളും കണ്ടെടുത്തിട്ടുണ്ട്.

ഇതും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂയൂട്ടില്‍ അയച്ച് പരിശോധിക്കും. കോടനാടില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ മോന്‍സന്റെ പക്കലുള്ള വാഹനങ്ങളെല്ലാം കേരളത്തിന് വെളിയില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ മിക്കതും ഹരിയാന, മുംബൈ, ഡല്‍ഹി തുടങ്ങിയ രജിസ്‌ട്രേഷനുകളിലുള്ളതാണ്. ഇതെല്ലാം കേരളത്തില്‍ റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, വാഹന നമ്പര്‍ യഥാര്‍ത്ഥമാണോ, ടാക്‌സ് സംബന്ധിച്ച് പ്രസ്‌നങ്ങളുണ്ടോ തുടങ്ങിയവയും മോട്ടോര്‍വാഹന വകുപ്പ് പരിശോധിച്ചു വരികയാണ്. ക്രൈംബ്രാഞ്ചും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ശില്‍പ്പി സുരേഷും രംഗത്ത്. മോന്‍സന്റെ കൈവശമുള്ള ദശാവതാരമടക്കമുള്ള ശില്‍പ്പങ്ങള്‍ തന്റേതാണെന്ന് സുരേഷ് പറഞ്ഞു. തനിക്ക് മോന്‍സന്‍ 75 ലക്ഷം രൂപ നല്‍കാനുണ്ട്. ആറ് ശില്‍പ്പങ്ങള്‍ മോന്‍സന് നല്‍കിയിട്ടുണ്ട്. അതിന്റെ പണം ഇതുവരെയും കിട്ടിയിട്ടില്ലെന്നും അത് കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സുരേഷ് വ്യക്തമാക്കി.വില്‍പ്പനയ്ക്ക് വെച്ചിരുന്ന ശില്‍പ്പങ്ങള്‍ അമേരിക്കയില്‍ നിന്ന് വന്ന ഫോണ്‍കോള്‍ പ്രകാരമാണ് മോന്‍സന് നല്‍കിയത്. കൊച്ചിയില്‍ മോന്‍സനെ ചെന്ന് കാണാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 2019ലാണ് ആറ് ശില്‍പ്പങ്ങള്‍ അയാള്‍ക്ക് കൈമാറിയത്. ശില്‍പ്പങ്ങള്‍ വിറ്റ് ഒരു മാസത്തിന് ശേഷം പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും അത് കിട്ടിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

കുമ്പിള്‍ തടിയില്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ ചന്ദനമരത്തില്‍ തീര്‍ത്തവയാണെന്നായിരുന്നു മോന്‍സന്‍ പ്രചരിപ്പിച്ചിരുന്നത്.വിശ്വരൂപം, മറിയ തുടങ്ങി ആറ് ശില്‍പ്പങ്ങളാണ് സുരേഷില്‍ നിന്നും മോന്‍സന് കൈവശപ്പെടുത്തിയത്. മോന്‍സന്‍ അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി അയാളെ കണ്ടിരുന്നുവെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ദിവസത്തിനകം നല്‍കാമെന്നുമായിരുന്നു അയാള്‍ പറഞ്ഞിരുന്നതെന്നും സുരേഷ് വ്യക്തമാക്കി. തന്റെ ശില്‍പ്പങ്ങള്‍ തിരികെ വേണമെന്നും സുരേഷ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. ശില്‍പ്പ നിര്‍മ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ് സുരേഷ്. ദീര്‍ഘകാലം വിദേശത്തായിരുന്ന ഇദ്ദേഹം മടങ്ങിയെത്തിയ ശേഷമാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത്. താനൊരു ഹൃദ്രോഗിയാണെന്നും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സുരേഷ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം4 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം24 hours ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം1 day ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം2 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം2 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം2 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം2 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം3 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം3 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം3 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ