Connect with us

Kerala

മുഖത്ത് മുറിവുകളും ചോരയും, വീട്ടില്‍ നിന്നിറങ്ങിപ്പോയതാര്? സഹോദരിമാർ മരിച്ച സംഭവത്തിൽ ദുരൂഹത

Screenshot 2023 09 08 130256

കവളപ്പാറ കാരക്കാട് സഹോദരിമാർ മരിച്ച സംഭവത്തിൽ രണ്ടുപേരും തീപ്പൊള്ളലേറ്റ് കിടക്കുമ്പോഴും സമീപത്തുനിന്ന് രക്ഷപ്പെട്ടയാൾക്ക് പൊള്ളലേറ്റിട്ടില്ലെന്നത് ദുരൂഹത ഉയർത്തുന്നതായി പൊലീസ്. പൊള്ളലേറ്റിട്ടില്ലെങ്കിലും ഇയാളുടെ മുഖത്തുൾപ്പ‌ടെ മുറിവേറ്റ് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമിക്കുമ്പോഴാണിയാൾ വീട്ടിൽനിന്ന് ഇയാള്‍ പുറത്തിറങ്ങിപ്പോയതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവരിൽ നിന്ന് സ്വർണാഭരണങ്ങളോ പണമോ കവരാനെത്തിയതാണോ ആൾ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെയിന്റിങ്ങിനായി മുമ്പ് ഇവിടെ എത്തിയിരുന്ന പരിചയം ഉപയോഗപ്പെടുത്തിയാകാം വീട്ടിനകത്തേക്ക് എത്തിയതെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്ത ശേഷവും ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. രണ്ട് സഹോദരിമാരും ഒറ്റയ്ക്കാണ് താമസം. സംഭവത്തിൽ പട്ടാമ്പി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചയാളെ പിടികൂടാനായത് സമീപവാസിയായ സ്ത്രീയുടെ പരിശ്രമത്തിലൂടെയാണ്. മുൻവശത്തെ വാതിൽ തുറന്നപ്പോൾ വീടിനകത്തുനിന്നും പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചയാളെയാണ് പിന്നീട് നാട്ടുകാർ പിടികൂടിയത്. പട്ടാമ്പി സ്വദേശിയായ ഇയാൾ എന്തിനിവിടെ വന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മരിച്ച സഹോദരിമാരുടെ വീട്ടിൽ പെയിന്റിങ് ജോലിക്കായി മുമ്പ് വന്നിരുന്നതായും ഇയാൾ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, വീടിനകത്ത് തീ കത്തുന്നതുകണ്ട് ഇറങ്ങിവന്നതാണെന്ന് ഇയാൾ പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഇരുവരും ഒരുവീട്ടിൽ കൂടിയ സമയത്താണ് പുറത്തുനിന്ന് ആളെത്തിയിരിക്കുന്നത്. ആ സമയത്ത് പുറത്തുനിന്ന് ആളെത്താനുള്ള കാരണം ഉൾപ്പടെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്‌റ്റേഷനിൽ കേസുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ അടുപ്പമില്ലായിരുന്നു എന്ന് നഗരസഭ കൗൺസിലർ പറയുന്നു. ഇരുവരുടേയും വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

Read Also:  വീണ്ടും 44,000 ത്തിലേക്ക്; സ്വർണവില മൂന്ന് ദിവസത്തിന് ശേഷം ഉയർന്നു

20 വർഷം മുമ്പാണ് പത്മിനിയും തങ്കവും കവളപ്പാറയിലെത്തിയതെന്ന് സമീപവാസികൾ പറഞ്ഞു .വീട്ടിൽ നിന്ന് 20 അടിയോളം ഉയരത്തിലാണ് നഗരസഭയുടെ പാത. ഇവിടെനിന്ന് താഴേക്കുള്ള പടികളിലൂടെ വേണം വീടുകളിലേക്കെത്താൻ. സമീപത്ത് മറ്റ് വീടുകളൊന്നുമില്ല. പത്മിനി സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് ജീവനക്കാരിയും തങ്കം വയോജനന സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം.

Read Also:  രാഷ്ട്രീയത്തിലെ മികച്ച എതിരാളിയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ ജെയ്ക്ക്; ഇത്തവണയും പക്ഷേ കാലിടറി
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Kerala19 seconds ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കേസന്വേഷണം ഉന്നതരിലേക്കെന്ന് ഇ ഡി

Untitled design 2023 09 27T170545.237 Untitled design 2023 09 27T170545.237
Kerala56 mins ago

സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം

Untitled design 2023 09 27T164206.033 Untitled design 2023 09 27T164206.033
Kerala1 hour ago

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് കാറുടമയുടെ ക്രൂരമർദനം

heavy rain kerala yellow alert heavy rain kerala yellow alert
Kerala2 hours ago

ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; നാളെ മുതല്‍ വ്യാപക മഴ

images (2) images (2)
Kerala2 hours ago

‘2018’ ഓസ്കറിലേക്ക്; ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി

Screenshot 2023 09 27 141450 Screenshot 2023 09 27 141450
Kerala4 hours ago

ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം; കാന്തല്ലൂരിന് ദേശീയ അംഗീകാരം

Cabinet decisions 27 09 2022 Cabinet decisions 27 09 2022
Kerala4 hours ago

സർക്കാർ പരിപാടികൾ ഇനി മാലിന്യമുക്ത പ്രതിജ്ഞയോടെ ആരംഭിക്കും; മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Screenshot 2023 09 27 125313 Screenshot 2023 09 27 125313
Kerala5 hours ago

ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളി‌ൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

Screenshot 2023 09 27 115444 Screenshot 2023 09 27 115444
Kerala6 hours ago

‘അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നല്ലേ ഇഡി, അറസ്റ്റിനെ ഭയമില്ല’: എംകെ കണ്ണൻ

Untitled design 2023 09 27T104449.230 Untitled design 2023 09 27T104449.230
Kerala7 hours ago

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ