കേരളം
തെരഞ്ഞെടുപ്പ് തോൽവി..; രാജി വെയ്ക്കനൊരുങ്ങി ചെന്നിത്തലയും മുല്ലപ്പള്ളിയും
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല. രണ്ടു സ്ഥാനങ്ങളും ഉടൻ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രമേശ് ചെന്നിത്തല പരാജയം ഉണ്ടായാല്‍ ഈ പദവിയില്‍ തുടരില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സാധ്യതയും നേതാക്കൾ പങ്കുവെച്ചു. പരാജയത്തിന്റ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. സര്‍വ്വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല.
93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 സീറ്റിലാണ്. പ്രതിപക്ഷ നേതാവായി അടുത്ത പരിഗണന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തന്നെയാണ്. പക്ഷേ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹത്തിനും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ഥി ലിസ്റ്റില്‍ ചില പേരുകാര്‍ക്കുവേണ്ടി വാശിപിടിച്ച അദ്ദേഹത്തിനും തൊവിയിൽ പങ്കുണ്ട്.
ആ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്ന് സംശയമാണ്.അങ്ങനെ ഒന്നാം നിര മാറിനിന്നാല്‍ പിന്നെ പരിഗണിക്കുന്ന രണ്ടാം നിരയില്‍ പ്രമുഖന്‍ പി.ടി തോമസാണ്. പക്ഷേ പി.ടിക്ക് ഗ്രൂപ്പ് പിന്തുണ ലഭിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം എ ഗ്രൂപ്പാണ്.