Connect with us

ക്രൈം

ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് ഇറാനുമായി ബന്ധം; സ്ഥിതിഗതികള്‍ വിലയിരുത്താനാൻ ഉന്നതതല യോഗം വിളിച്ച് അമിത്ഷാ

Published

on

2

രാജ്യതലസ്ഥാനത്ത് ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് ഇറാനുമായി ബന്ധമുണ്ടെനാണ് ലഭിച്ച തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്ത് എന്ന് അംഭിസംബോധന ചെയ്തിട്ടുള്ളതാണ് ഈ കത്ത്. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.

2020 ജനുവരിയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ക്വാസിം സുലൈമാനി, നവംബറില്‍ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജന്‍ മൊഹസെന്‍ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതോടെ ഇറാനിയന്‍ സംഘടനകള്‍ക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായം തേടിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളുടെ എബസികളടക്കം പ്രവര്‍ത്തിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ നടന്ന ഇത്തരത്തിലുള്ള സ്‌ഫോടനത്തെ അതീവ ഗൗരവമായാണ് എടുക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈ,ചെന്നൈ നഗരങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. അതേ സമയം ഇന്നലെ നടന്ന സ്ഫോടനത്തിന്റെ പിന്നില്‍ ലഷ്‌കര്‍ ഇ തായ്ബ , ജയ്ഷെ ഇ മുഹമ്മദ് എന്നീ സംഘടനകളുടെ കൈകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

ശീതളപാനിയ കുപ്പിയില്‍ സ്‌ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. റോഡില്‍ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഐഇഡി മണ്ണിലേക്ക് താഴ്ത്തിവെച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്. ജനുവരി 29 തന്നെ സ്ഫോടനം നടത്തിയതിനും പ്രത്യേകതയുണ്ട്. ജനുവരി 29 ന് ഇന്ത്യ- ഇസ്രായേല്‍ നയതന്ത്ര സൗഹൃദത്തിന്റെ 29 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈമാറിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് അടുത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആളാപായമില്ല. അന്വേഷണത്തിന്റെ ഭാഗമായി സ്‌ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചെങ്കോട്ടയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. ഇതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയേക്കാം എന്നും സൂചനയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി അമിത്ഷാ ദല്‍ഹിയില്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ എംബസിക്കു സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ടാക്‌സിയില്‍ വന്നിറങ്ങുന്ന സസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇവരെ അവിടെ എത്തിച്ച ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയാറാക്കും. സ്‌ഫോടനത്തിനു പിന്നില്‍ ഇവരാണോ എന്നു വ്യക്തതയില്ല. എന്നാല്‍ നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്.

ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. അതീവസുരക്ഷാ മേഖലയിലേക്കു കുറഞ്ഞ അളവിലെങ്കിലും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഏറെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് സംഘം കണ്ടെത്തി. സ്ഥലത്ത് ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആര്‍ഡിഎക്‌സ് ആയിരുന്നു ഉപയോഗിച്ചതെങ്കിലും കൂടുതല്‍ നാശനഷ്ടമുണ്ടാകുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം1 hour ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം19 hours ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

20240419 160932.jpg 20240419 160932.jpg
കേരളം20 hours ago

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം

NAVAKERALA BUS 2.jpg NAVAKERALA BUS 2.jpg
കേരളം21 hours ago

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

drunken drive ganeshkumar drunken drive ganeshkumar
കേരളം2 days ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം2 days ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം3 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം3 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം3 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

വിനോദം

പ്രവാസി വാർത്തകൾ